മൂവാറ്റുപുഴ: അത്യാവശ്യ സര്‍വ്വീസായി പ്രവര്‍ത്തിക്കേണ്ട ഹൈവേ പട്രോളിംഗ് പോലീസിന്റെ സേവനം പൊതുജനത്തിന് ലഭിക്കുന്നില്ലെന്ന് പരാതി. മൂവാറ്റുപുഴ പോലീസിന്റെ മേല്‍ നോട്ടത്തിലുള്ള ഹൈവേ പോലീസിന്റെ പ്രവര്ത്തനത്തിനനെതിരെയാണ് വ്യാപകമായ പരാതി ഉയര്‍ന്നിരിക്കുന്നത്. 24മണിക്കൂര്‍ ഇവരുടെ സേവനം ലഭ്യമാണെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്. മൂവാറ്റുപുഴയിലുള്ള ഹൈവേ പോലീസിന്റെ പ്രവര്‍ത്തനം വാഹന പരിശോധനയും പോക്കറ്റ് പിരിവും മാത്രമാണെന്നാണ് ആക്ഷേപം. എസ്ഐ അടക്കം മൂന്ന് മുതല്‍ അഞ്ച് പേര് വരെയാണ് ഹൈവേ പോലീസ് ഡ്യൂട്ടിയിലുള്ളത്. ഓരോ ടേണ്‍ അനുസരിച്ച് എണ്ണത്തില്‍ കുറയുകയും കൂടുകയും ചെയ്യും. എന്നാല്‍ ഇവരുടെ സേവനം 24മണിക്കൂറും ലഭ്യമാണ്.
പെരുമ്പാവൂര്‍ എംസി റോഡിലും, കൂത്താട്ടുകുളം എംസി റോഡിലും, തൊടപുഴ റോഡിലും പതിവായി ഇവരുടെ സജ്ജീവമായിരിക്കുന്നത്. രാത്രിക്കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന എംസി റോഡിലാണ് വാഹന പരിശോധന സജ്ജീവമായി നടക്കുന്നത്. തടി വണ്ടികളുള്പ്പെടെയുള്ള ഹെവി വാഹനങ്ങളാണ് പരിശോധനയില്‍ ഏറേയും. പകല്‍ സമയങ്ങളില്‍ ചെറുവാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. സര്‍ക്കാരിന് ഈ ഇനത്തില്‍ ലക്ഷങ്ങളാണ് വരുമാനം നേടി കൊടുക്കുന്നത്. രാത്രിക്കാലങ്ങളില്‍ നടക്കുന്ന വാഹനപരിശോധനയി ലാണ് വ്യാപകമായ പരതി ഉയര്‍ന്നിരിക്കുന്നത്.
പരിശോധനയ് ക്കായി തടഞ്ഞുനിര്‍ത്തുന്ന വാഹനങ്ങളിലേ ജീവനക്കാരെത്തുമ്പോള്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിലേക്ക് വന്‍ തുക രസീതുംപടി വാങ്ങുകയും മടങ്ങുന്നവര്‍ പരിശോധകരായ പോലീസ്കാര്‍ക്ക് പോക്കറ്റ് പിരിവും നല്‍കേണ്ടതായി വരുന്നുവെന്നാണ് പരാതി. പല വാഹനങ്ങളുടെയും രേഖകള്‍ കൃത്യമാണെങ്കില്‍ പോലും സര്‍ക്കാരിനും ഡ്യൂട്ടിക്കാര്‍ക്കും പിരിവ് നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് മൂലം രാത്രിക്കാലങ്ങളില്‍ കട്ടതടി കയറ്റിവരുന്ന വാഹനങ്ങള്‍ ഹൈവേ പോലീസുണ്ടെന്നറിഞ്ഞാല് റോഡിന്റെ ഒരു സൈഡില്‍ ഒതുക്കിയിടുന്നത് എംസി റോഡില്‍ സ്ഥിരം കാഴ്ചയണ്. ഇത് മൂലം ഈ റോഡില്‍ വാഹന കുരുക്കും പതിവാണ്. അപകടങ്ങള്‍ പോലുള്ള അടിയന്തര സ്വഭാവമുള്ള ആവശ്യങ്ങള്‍ക്ക് വിളിച്ചാല്‍ ഇവരുടെ സേവനം ലഭിക്കാതെ പോവുകയാണെന്ന് പരാതിയുണ്ട്.
ഈ സമയം എത്തിച്ചേരുന്ന നാട്ടുകാരാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നതും അപകട സ്ഥലങ്ങളില്‍ ഉണ്ടാകുന്ന ഗതാഗതകുരുക്ക് ഒഴിവാക്കുന്നതും. നഗരത്തിലെ പല സ്ഥലങ്ങളില്‍ ഉണ്ടാകുന്ന ഗതാഗതകുരുക്കിന് ഹൈവേ പോലീസ് എത്താറില്ലെന്ന് പരാതിയുണ്ട്. മണിക്കൂറുകളോളം റോഡില്‍ കുടുങ്ങുന്ന വാഹനങ്ങള്‍ നിയന്ത്രിക്കുന്നവര്‍ തന്നെയാണ് അവസാനം കുരുക്കഴിക്കുന്നത്. ജനങ്ങളുടെ സേവനത്തിന് വേണ്ടി സര്ക്കാ ര്‍ കൊണ്ടുവന്ന ഹൈവേ പോലീസിന്റെ പ്രവര്‍ത്തനം സര്‍ക്കാരിന് ലക്ഷങ്ങള്‍ കണ്ടെത്തുവാനുള്ള സര്‍വ്വീസായി മാറിയിരിക്കുകയാണെന്നും ജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നില്ലെന്നുമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: