ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആം ആദ്മി പാര്‍ട്ടി. ഈ ആവശ്യം ഉന്നയിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളും സംഘവും ലഫ്.ഗവര്‍ണര്‍ നജീബ് ജുങിനെ കണ്ടു. നിയമസഭ പിരിച്ചു വിടാതിരിക്കുന്നത് എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനുള്ള കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയേ ഉള്ളൂവെന്നും കേജ്രിവാള് ഗവര്‍ണറെ ധരിപ്പിച്ചു.
എന്‍ഡിഎ സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കരുതെന്നും എഎപി നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ അഭിപ്രായം അറിഞ്ഞ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ അറിയിച്ചു.
കഴിഞ്ഞ ഡിസംബറില്‍ അധികാരത്തിലേറിയ ആം ആദ്മി സര്‍ക്കാര്‍ ജന്‍ലോക്പാല്‍ ബില്ല് പാസാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 49 ദിവസങ്ങള്‍ക്ക് ശേഷം രാജിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: