ഭാരതത്തില്‍ മതം ഓരോ വ്യക്തിയുടെയും സ്വകാര്യസംഗതിയാണ്. ഓരോരുത്തന്റെയും ഗൃഹത്തില്‍ ഓരോ ചെറിയ കോവിലോ പൂജാമുറിയോ ഉണ്ടായിരിക്കും. പ്രഭാതത്തിലും പ്രദോഷത്തിലും അയാളതിനകത്തു ചെല്ലുന്നു. ഒരു മൂലയ്ക്കിരിപ്പുറപ്പിക്കുന്നു. തന്റെ ആരാധന നടത്തുന്നു. ഈ ആരാധന മുഴുവനും മാനസികമാണ്; അയാളെന്താണ് ചെയ്യുന്നതെന്നു വേറൊരാള്‍ക്കു കാണാനോ കേള്‍ക്കാനോ ഒക്കില്ല.
അയാളവിടെ ഇരിക്കുന്നതുമാത്രം കാണാം. ഒരു പക്ഷേ സവിശേഷരീതിയില്‍ കൈവിരലുകള്‍ ഇളക്കുന്നതോ മൂക്കു പൊത്തിപ്പിടിച്ചു ശ്വാസോച്ഛ്വാസം ചെയ്യുന്നതോ കാണാം. അതിനപ്പുറം തന്റെ ജ്യേഷ്ഠനെന്താണ് ചെയ്യുന്നതെന്ന് അയാളറിയുന്നില്ല. സ്വന്തം ഭാര്യപോലും അറിഞ്ഞെന്നു വരില്ല.
ഇങ്ങനെ, എല്ലാ ആരാധനയും സ്വഗൃഹത്തിനകത്തുവച്ചു നടത്തപ്പെടുന്നു. സ്വന്തമായിട്ടൊരു പൂജാഗൃഹമില്ലാത്തവര് പുഴയുടെയോ പൊയ്കയുടെയോ തീരത്തോ, താമസം കടലിനടുത്താണെങ്കില് കടല്‍ക്കരയിലോ പോകും. ചിലപ്പോള്‍ ക്ഷേത്രത്തില്‍ പോയി വിഗ്രഹത്തെ വണങ്ങിയെന്നു വരാം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: