കൊച്ചി: യേശുദാസുമായി ഒരുകാലത്തും മത്സരമുണ്ടായിട്ടില്ലെന്നും പരസ്പര ബഹുമാനത്തോടെ മാത്രമെ പെരുമാറിയിട്ടുള്ളുവെന്നും പ്രശസ്ത ചലച്ചിത്ര ഗായകന് പി.ജയചന്ദ്രന്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിയാലിറ്റി ഷോകള്‍ കച്ചവട സംസ്കാരം സൃഷ്ടിക്കുകയാണ്. റിയാലിറ്റി ഷോകളിലൂടെ പുതിയ ഗായകര്‍ കടന്ന് വരുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം സമ്മതിക്കുന്നു. എന്നാല്‍ എസ്എംഎസ് വഴി മികച്ച ഗായകരെ തിരഞ്ഞെടുക്കുന്ന രീതി ശരിയല്ല. ശരിയാണെങ്കില്‍ അത് തെളിയിക്കാനുള്ള ശ്രമം റിയാലിറ്റി ഷോ അണിയറ പ്രവര്‍ത്തകര്‍ നടത്തണമെന്നും ജയചന്ദ്രന് ആവശ്യപ്പെട്ടു. ന്യൂജനറേഷന് ഗാനങ്ങള്‍ കാലാതീതമായി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്നാല്‍ മെലഡി ഗാനങ്ങള്‍ നിലനില്‍ക്കുമെന്നതില്‍ തനിക്ക് ഉറപ്പുണ്ട്. സംഗീത മേഖലയിലേക്ക് പുതിയ ഗാനങ്ങളും ഗായകരും കടന്ന് വരണം. അവര്‍ക്ക് നല്ല ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
വയലാറിന്റെ ഗാനങ്ങളെല്ലാം സ്വപ്ന്യൂലോകത്തിന് തുല്യവും പി. ഭാസ്ക്കരന്റെ ഗാനങ്ങള്‍ക്ക് ലളിത സുന്ദര ഭാവവുമായിരുന്നു. അവയ്ക്ക് അതിന്റേതായ ഭംഗിയും ആഴവുമുണ്ട്. ഗായകര്‍ എല്ലാ ഭാഷകളിലേയും ഗാനങ്ങള്‍ കേള്‍ക്കാനും ആസ്വദിക്കാനുമുള്ള ശ്രമം നടത്തണം. അത് അവരുടെ വളര്‍ച്ചയ്ക്കുള്ള പാതയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: