തൊടുപുഴ: യോഗവിദ്യയുടെ പേരില്‍ മതപരിവര്‍ത്തനത്തിന് ക്രൈസ്തവസഭയുടെ പുതിയ നീക്കം. മൂവാറ്റുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ പേരില്‍ തുടങ്ങിയിരിക്കുന്ന യോഗ സെന്ററാണ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സായി റിട്ടയര്‍ ചെയ്ത ഒരു സിസ്റ്ററാണ് ‘യേശു നമസ്കാരം’ എന്ന പേരില്‍ യോഗ ക്ലാസ് ആരംഭിച്ച് മതപരിവര്‍ത്തനത്തിന് ശ്രമം നടത്തുന്നത്.
ബംഗളൂരു വിവേകാനന്ദയോഗാ കേന്ദ്രത്തില്‍ നിന്ന് യോഗയുടെ പ്രാഥമികകാര്യങ്ങള്‍ മനസിലാക്കിയ ഇവര്‍ യേശു നമസ്കാരം എന്ന യോഗാ സെന്റര്‍ തുടങ്ങുകയായിരുന്നു.
സൂര്യനമസ്കാരം ഉള്‍പ്പടെയുള്ള യോഗമുറകളാണ് പഠിപ്പിക്കുന്നതെങ്കിലും യേശു നമസ്കാരം എന്ന് പേര് നല്കി യേശുവാണ് യോഗയുടെ ഉപജ്ഞാതാവ് എന്ന് സ്ഥാപിക്കുകയാണ് പ്രധാന ലക്ഷ്യം.
ജനങ്ങള്‍ യോഗ പരിശീലനത്തിലേക്ക് ആകൃഷ്ടരായി എന്ന സത്യം മനസിലാക്കി യോഗയെ ക്രൈസ്തവവല്ക്കരിക്കാനുള്ള നീക്കവും ഇതിന് പിന്നിലുണ്ട്. ഉന്നത സഭാ മേധാവികളുടെ പിന്തുണയും ഈ നീക്കത്തിനു പിന്നിലുണ്ട്. ക്രിസ്തുവാണ് യഥാര്ത്ഥയോഗിയെന്ന പ്രചരണത്തിലൂടെ മത പ്രചാരണമാണ് ലക്ഷ്യം വയ്ക്കുന്നത്.
പണം സമ്പാദിക്കാനുള്ള മാര്‍ഗമായും ഇക്കൂട്ടര്‍ യോഗയെ കാണുന്നു. യേശു നമസ്കാരത്തെ സാമാന്യവല്ക്കരിക്കുന്നതിനായി തമിഴ്നാട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്റ്് സ്്പോര്‍ട്സ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനുണ്ടെന്നും സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ യൂണിവേഴ്സിറ്റിയുടെ സൈറ്റില്‍ ഇങ്ങനെയൊരു യോഗസ്ഥാപനത്തിന് അഫിലിയേഷന് നല്‍കിയതായി വിവരമില്ല.
സംഗീത് രവീന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: