കോഴിക്കോട്: ജാര്‍ഖണ്ഡില്‍ നിന്നു കേരളത്തിലേക്കു കുട്ടികളെ എത്തിച്ച സംഭവത്തില്‍ അനാഥാലയത്തിനെതിരേ കേസെടുക്കുമെന്ന് ജാര്‍ഖണ്ഡ് ക്രൈംബ്രാഞ്ച്. മാനേജ്മെന്റിന്റെ അറിവോടെയാണ് കുട്ടികളെ കടത്തിയതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തതായും ജാര്‍ഖണ്ഡ് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള ഏഴംഗ ക്രൈബ്രാഞ്ച് സംഘം അന്വേഷണത്തിന്റെ ഭാഗമായി മുക്കം അനാഥാലയം സന്ദര്‍ശിച്ചത്.
കുട്ടികളുടെ മൊഴിയെടുത്ത സംഘം, ഏതു സാഹചര്യത്തിലാണ് കുട്ടികളെ കൊണ്ടുവന്നതെന്നും അന്വേഷിച്ചു. തുടര്‍ന്ന് കുട്ടികളെ എത്തിച്ചത് മാനേജ്മെന്റിന്റെ അറിവോടെയാണെന്ന് കണെ്ടത്തിയതിനെ തുടര്‍ന്നാണ് അനാഥാലയത്തിനെതിരേ കേസെടുക്കാന്‍ തീരുമാനമായത്. സമാനമായ കേസ് കേരളത്തില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘവും അന്വേഷിക്കുന്നുണ്ട്. ജാര്‍ഖണ്ഡില്‍ നിന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും നേരത്തെ കേസെടുത്തിരുന്നു.
കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ മുഹമ്മദ് പര്‍വേസ് ആലത്ത്, ഷക്കീല്‍ അക്തര്‍ എന്നിവരെ പോലീസ് കഴിഞ്ഞ മാസം അറസ്റ്റുചെയ്തിരുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും അനാഥാലയത്തിനെതിരെ അനന്തര നടപടികള്‍ സ്വീകരിക്കുകയെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ജാര്‍ഖണ്ഡിലേക്ക് ഇന്നുതന്നെ തിരിച്ചുപോകുന്ന ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തുടര്‍നടപടികള്‍ സ്വീകരിക്കും. മെയ് 24നാണ് പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ പാട്ന എറണാകുളം ട്രെയിനില്‍ വെച്ച് പൊലീസ് 466 ഓളം കുട്ടികളെ കണ്ടെത്തിയത്. ഇവരെ കോഴിക്കോട് ജില്ലയിലെ മുക്കം അനാഥാലയത്തിലേക്ക് കൊണ്ടു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: