ന്യൂദല്‍ഹി: പ്രസ് കൗണ്‍സില്‍ ചെയര്‍മാനും മുന്‍ സുപ്രീം കോടതി ജഡ്ജിയുമായ മാര്‍ക്കണ്ഡേയ കട്ജുവിന്റെ വെളിപ്പെടുത്തലിനുമേല് മുന്‍പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് വ്യക്തമായ മറുപടി നല്‍കണമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.
യുപിഎ ഭരണം എങ്ങനെയായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. എന്തോ ഒളിക്കാനുള്ളതിനാലാണ് സിംഗ് നിശബ്ദത പാലിക്കുന്നത്. അതിനാല്‍ നീതിയുടെ താല്പര്യം പരിഗണിച്ച് മുന്‍പ്രധാനമന്ത്രി മൗനം വെടിഞ്ഞ്, എന്താണ് സംഭവിച്ചതെന്ന് വ്യക്തമായ മറുപടി നല്‍കണം. ജനങ്ങള്‍ക്ക് അത് അറിയാനുള്ള അവകാശമുണ്ട്. വെങ്കയ്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജഡ്ജിയുടെ കാലാവധി നീട്ടാന്‍ എന്തുകൊണ്ടാണ് കൊളീജിയം ശുപാര്‍ശ നല്‍കാത്തതെന്ന് ചോദിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് കത്തെഴുതിയിരുന്നതായി കഴിഞ്ഞ ദിവസം നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: