രാമപുരം: രാമപുരത്തെ നാലമ്പലങ്ങളിലേക്ക് കനത്ത മഴ അവഗണിച്ചും വന്‍ ഭക്തജനപ്രവാഹം. ഇന്നലെ വെളുപ്പിന് 4 ന് തന്നെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. ഏഴുമണിയോടെ ക്യൂ കുടപ്പുംല റോഡിലേക്ക് നീണ്ടു. 9 മണിയോടെ 4 ക്ഷേത്രങ്ങളും ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞു. നാലു ക്ഷേത്രങ്ങളിലും ക്യൂ നില്‍ക്കുന്നതിനുള്ള പന്തല്‍ സംവിധാനങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഭക്തജനങ്ങള്‍ സുഗമമായി ദര്‍ശനം നടത്തി. തിരക്കു കണക്കിലെടുത്ത് ഭക്തജനങ്ങള്‍ക്ക് വഴിപാട് പ്രസാദങ്ങള്‍ ഉടനടി ലഭിക്കുന്നതിനുള്ള സൗകര്യങ്ങളും ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം കടപ്പാട്ടൂര്‍ ശ്രീലക്ഷ്മണസ്വാമി ക്ഷേത്രത്തിലും അമനകര ഭരതസ്വാമി ക്ഷേത്രത്തിലും തുടര്‍ന്ന് മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ഭക്തജനങ്ങള്‍ വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയാണ് ദര്‍ശനം പൂര്‍ത്തിയാക്കിയത്. ലക്ഷ്മണ-ഭരത-ശത്രുഘ്ന ക്ഷേത്രങ്ങള്‍ മൂന്നുമണിക്കുശേഷമാണ് അടച്ചത്.
തിരക്കുനിയന്ത്രിക്കുന്നതിനും വാഹനപാര്‍ക്കിംഗിനും പൊലിസ് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നാലു ക്ഷേത്രങ്ങളിലും പൊലിസ് എയ്ഡ് പോസ്റ്റുകള്‍ തുറന്നിരിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: