മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ സുബ്രഹ്മണ്യത്തിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ തള്ളിയ മോദി സര്‍ക്കാരിനെതിരെ ഉറഞ്ഞുതുള്ളിയ കോണ്‍ഗ്രസിന്റെ തനിനിറമാണ് കട്ജുവിന്റെ വെളിപ്പെടുത്തലില്‍ പുറത്തു വന്നിട്ടുള്ളത്.
ടുജി സ്പെക്ട്രം അഴിമതി ആരോപണത്തിലെ വിവാദ ഇടനിലക്കാരി നീരാ റാഡിയയുമായി ഗോപാല്‍ സുബ്രഹ്മണ്യത്തിന് ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ തന്നെ ചൂണ്ടിക്കാട്ടിയ ശേഷമാണ് കേന്ദ്രം കൊളീജിയത്തിന്റെ ശുപാര്‍ശ തള്ളിയത്. മാത്രമല്ല ടുജി സ്പെക്ട്രം അഴിമതി പുറത്തു കൊണ്ടുവന്ന പ്രമുഖ പത്രപ്രവര്ത്തകന് ഗോപീകൃഷ്ണനും ഗോപാല്‍ സുബ്രഹ്മണ്യത്തിന് എതിരെ കത്ത് നല്‍കിയിരുന്നു. അഴിമതി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഈ നടപടിയെങ്കില്‍ ജഡ്ജി അഴിമതിക്കാരനാണെന്ന് കണ്ടെത്തിയ ശേഷവും ചീഫ് ജസ്റ്റീസിനെ വരെ സ്വാധീനിച്ച് ജഡ്ജിയെ സ്ഥിരപ്പെടുത്തിയെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: