റാഞ്ചി: ഝാര്‍ഖണ്ഡിലെ മാവോയിസ്റ്റ് നേതാവിനെ വധിച്ചു. കുന്തി ജില്ലയില്‍ സുരക്ഷാ സേന നടത്തിയ ആസൂത്രിത നടപടിയിലാണ് താടിത് എന്നറിയപ്പെടുന്ന മാവോയിസ്റ്റ് നേതാവിനെ വധിച്ചത്. വിശാല്‍, തുളസി എന്നിങ്ങനെ രണ്ട് പേരുകളില്‍ അറിയപ്പെടുന്ന താടിത് ഝാര്‍ഖണ്ഡില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന അവിടെയെത്തിയത്. മാവോയിസ്റ്റുകളുടെ പ്രത്യേക കമ്മറ്റി അംഗം കൂടിയാണ് കൊല്ലപ്പെട്ടയാള്‍. അഡീഷണല്‍ എസ്പി പി.ആര്. മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മവോയിസ്റ്റ് നേതാവിനെ പിടികൂടി വധിച്ചത്. ദീര്‍ഘ നേരത്തെ വെടിവെയ്പ്പിനൊടുവിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. എകെ 47, 150 ബുള്ളറ്റുകള്‍, ചില മാസികകള്‍, ഗ്രനേഡ്, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: