തൃശൂര്‍: യുഡിഎഫിലെ രണ്ടാമത്തെ കക്ഷി ലീഗാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് എണ്ണിനോക്കാം. കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന കേരള കോണ്‍ഗ്രസ്(എം) നേതാവ് ആന്റണി രാജുവിന്റെ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ആദ്യം മുഖ്യമന്ത്രി മനസു തുറക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ മനസറിഞ്ഞ ശേഷം ലീഗിന്റെ അഭിപ്രായം പറയാം. യുഡിഎഫിലും ഇതു സംബന്ധിച്ച് യാതൊരു തര്‍ക്കവുമില്ല. അനുവദിച്ച സ്കൂളുകളിലും ബാച്ചുകളിലും പഠിക്കാന്‍ ആവശ്യമായ വിദ്യാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ മാത്രമേ അവ അനുവദിക്കു എന്നും അധ്യാപക തസ്തികകള്‍ അംഗീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്ലസ് ടു അനുവദിച്ചതില്‍ ഒരുവിധ ആരോപണത്തിനും കാര്യമില്ല. വളരെയേറെ ചര്‍ച്ച നടത്തിയാണ് തീരുമാനമെടുത്തത്. സ്വാശ്രയ കോളേജുകള്‍ അനുവദിച്ച അവസ്ഥയിലാണിപ്പോള്‍ പ്ലസ് ടു സീറ്റുകള്‍ അനുവദിച്ചത്. സ്കൂളുകളും ബാച്ചുകളും അനുവദിച്ചതില്‍ മതം, ജില്ലാതല താല്പര്യങ്ങള് ഇല്ലെന്നും മന്ത്രി പറഞ്ഞു. ബാര്‍ വിഷയത്തിലുള്ള ചോദ്യങ്ങളില്‍ നിന്നും കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: