തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ദേശീയ ഗെയിംസ് നടത്തിപ്പിന് വേണ്ടി തൃശൂര്‍ കോര്പറേഷന് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതി നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു കോടി രൂപയാണ് നിര്‍മ്മാണ ചെലവ് കണക്കാക്കിയിരുന്നത്. പവലിയന് നിര്‍മ്മാണത്തിനായി 33 ലക്ഷം രൂപ ചെലവില്‍ മണ്ണ് അടിക്കണമെന്നും പ്ലാനിലുണ്ടായിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിന്റെ അകത്ത് മണ്ണ് അടിക്കേണ്ട ആവശ്യമില്ലെന്നും, ഇവിടെ നിന്ന് മണ്ണ് മറിച്ചുവിറ്റ് ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്നാണ് തെക്കാട്ടുശ്ശേരി സ്വദേശി എം സി ബാലന് നല്കിയ പരാതിയില്‍ പറയുന്നത്.
ദേശീയ ഗെയിംസ് ഡയറക്ടര്‍ ജേക്കബ് പുന്നൂസ്, മുന്‍ മേയര്‍ ഐ പി പോള്‍, മുന്‍ ജില്ലാ കളക്ടര്‍ ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ വിജിലന്‍സ് ജഡ്ജി കെ ഹരിലാല്‍ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: