ഷൊര്‍ണൂര്‍: ജോലിയും സ്ഥലം മാറ്റവും വാങ്ങിനല്‍കാമെന്ന് വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിച്ച ലീഗ് നേതാവ് മുങ്ങി. യൂത്ത് ലീഗ് ഷൊര്‍ണൂര്‍ മുന്‍സിപ്പല്‍ സെക്രട്ടറി ആലിക്കല്‍ ഷിജിത്ത് ആണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിന് വിധേയനായ ചെറുതുരുത്തി സ്വദേശി വേലു, കല്ലിപ്പാടം സ്വദേശി നവീന്‍ എന്നിവര്‍ ഇത് സംബന്ധിച്ച് ഷൊര്‍ണൂര്‍ പോലീസില്‍ പരാതി നല്കി.
വേലുവില്‍ നിന്ന് ഭാര്യക്ക് സ്ഥലംമാറ്റം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 50,000 രൂപയും, നവീനില്‍ നിന്ന് ഭാര്യക്ക് ഷൊര്‍ണൂര്‍ ഹൈസ്ക്കൂളില്‍ ടീച്ചര്‍ ജോലി വാഗ്ദാനം ചെയ്തു് നാല് ലക്ഷം രൂപയുമാണ് കൈപ്പറ്റിയത്. എന്നാല്‍ വാഗ്ദാനങ്ങള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ല. പലതവണ ആവശ്യപ്പെട്ടിട്ടും പണവും ലഭിക്കാതെ വന്നതോടെയാണ് പോലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാള്‍ ഇത്തരം തട്ടിപ്പുകള്‍ ധാരാളം നടത്തിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: