കല്‍പ്പറ്റ: വിള ഇന്‍ഷൂറന്‍സ് എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരും അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്ന് കേരളത്തിലെ കര്‍ഷകരുടെ ലക്ഷക്കണക്കിന് രൂപ പ്രീമിയമായി അപഹരിച്ചതായി.
വയനാട്ടില്‍ നിന്നും മാത്രം 21 ലക്ഷം രൂപ കവുങ്ങ് കൃഷിയുടെ പ്രീമിയമായി യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി വഴി സമാഹരിച്ചിട്ടുണ്ട്. ഏക്കറിന് 1080 രൂപ കര്‍ഷകന്റെ വിഹിതവും 1080 രൂപ സര്‍ക്കാര്‍ വിഹിതവുമായി 2160 രൂപ വീതമാണ് കൃഷിക്കാര്‍ അടച്ചത്. ഇതന് പുറമെ ഇഞ്ചി, വാഴ, കുരുമുളുക് തുടങ്ങിയ വിളകളുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക ലക്ഷങ്ങള്‍ വരും. വരള്‍ച്ച മൂലമോ അതിവര്‍ഷം മൂലമോ വിളനാശം നേരിട്ടാല്‍ നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു കമ്പനി അവകാശപ്പെട്ടത്. കവുങ്ങ് കഷിക്ക് 10000 രൂപയായിരുന്നു നഷ്ടപരിഹാരം. ഇത്പ്രകാരം സ്ഥാപിച്ച ബദല്‍ സ്റ്റേഷനുകളും നോക്കുകുത്തിയായെന്നാണ് ആരോപണം.
വയനാട്ടില്‍ നഷ്ടപരിഹാരം പാസായതാകട്ടെ തരിയോട്, കാഞ്ഞിരങ്ങാട് ഭാഗങ്ങളില്‍ ഏക്കറിന് ആയിരം രൂപയും, വൈത്തിരിയില്‍ രണ്ടായിരവും തവിഞ്ഞാലില്‍ നാനൂറ് രൂപയും മാത്രമാണ്. പ്രീമിയം അടച്ച തുകപോലും വയനാട്ടില്‍ നഷ്ടപരിഹാരമായി ലഭിച്ചില്ല. ജില്ലയില്‍ വരള്‍ച്ചമൂലവും അതിവര്‍ഷം മൂലവും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 30 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കൃഷി വകുപ്പ് പറയുന്നു. ഈ സാഹചര്യത്തില്‍ കാര്‍ഷിക ഇന്‍ഷുറന്‍സ് വഴി ജില്ലയില്‍ നിന്ന് സമാഹരിച്ച ലക്ഷക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാരും ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്ന് തട്ടിയെടുത്തിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാന്‍ വിവിധ കര്‍ഷകസംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: