534. വിശ്വരൂപഃ – വിശ്വം രൂപമായവന്‍. വിശ്വത്തില്‍ എത്രയെത്ര ലോകങ്ങളും വസ്തുക്കളും പ്രതിഭാസങ്ങളുമുണ്ട്. ഇവയോരോന്നും ഭഗവാന്റെ രൂപാന്തരങ്ങളാണെന്നു പറയാം. ഇവയെല്ലാം ചേര്‍ന്ന ഒരു രൂപം സങ്കല്പിക്കാന് കഴിഞ്ഞാല്‍ അതാണു ഭഗവാന്റെ രൂപം. ആ സ്വരൂപം കാണാന്‍ നമുക്ക് കണ്ണുപോര. അതു സങ്കല്പിക്കാനുള്ള ഭാവനയും നമുക്കില്ല. കുരുക്ഷേത്രത്തില്‍ ഭഗവാന് അര്ജ്ജുനന് ഗീത ഉപദേശിക്കുമ്പോള്‍ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അര്ജ്ജുനന് ശ്രീകൃഷ്ണനോട് ഭഗവാന്റെ വിശ്വരൂപം കാണാനുള്ള കൗതുകം പ്രകടിപ്പിക്കുന്നുണ്ട്. ഭഗവാന് ആ ബാലകൗതുകത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നിന്റെ ഈ കണ്ണുകൊണ്ട് എന്റെ ആ രൂപം കാണാന്‍ സാദ്ധ്യമല്ല. നിനക്കു ഞാന്‍ ദിവ്യചക്ഷുസ്സു തരുന്നു”. ഇങ്ങനെ പറഞ്ഞുകൊണ്ട് ഭഗവാന് അര്ജ്ജുനന് തന്റെ വിശ്വരൂപം കാട്ടിക്കൊടുത്തു.താന്‍ കണ്ട ഭഗവാന്റെ വിശ്വരൂപത്തെക്കുറിച്ച് ആശ്ചര്യചകിതനായ അര്ജ്ജുനന് കൈകൂപ്പിക്കൊണ്ടു പറഞ്ഞ ചില കാര്യങ്ങള്‍ ഉദ്ധരിക്കാനാഗ്രഹമുണ്ടെങ്കിലും വിസ്താരഭയത്താല്‍ ഒഴിവാക്കുന്നു. അര്ജ്ജുനന് കണ്ട ഭഗവാന്റെ വിശ്വരൂപം വ്യാസമഹര്ഷിയില്നിന്നു ദിവ്യദൃഷ്ടി ലഭിച്ചിരുന്ന സഞ്ജയനും കണ്ടിരുന്നു. ഇവരിരുവരും കണ്ട വിശ്വരൂപത്തെക്കുറിച്ചറിയാന് ഭഗവദ്ഗീതയിലെ പതിനൊന്നാം അദ്ധ്യായം വായിച്ച് അതിനെക്കുറിച്ചറിയാന്‍ വിശ്വത്തിനു പുറത്തുനിന്ന് ഭഗവാനെ കാണണം. അതു സാദ്ധ്യമല്ലാത്തതുകൊണ്ട് നമുക്ക് ജ്ഞാനേന്ദ്രിയങ്ങള്‍ കൊണ്ടു നേടുന്ന അറിവിനെ ആധാരമാക്കി അനുമാനിക്കുകയേ വഴിയുള്ളൂ. നമുക്കു തിരിച്ചറിയാന്‍ കഴിയുന്ന ഓരോ വസ്തുവും ജീവിയും ഓരോ ബിന്ദുവും ഭഗവാന്റെ രൂപമാണ്. അവ എല്ലാംചേര്‍ന്ന ബൃഹദ്രൂപവും ഭഗവാന്റെ രൂപം തന്നെ. വിശ്വം അനന്തരൂപമാകയാല് ഭഗവാന്റെ രൂപവും അനന്തമാണ്. അനന്തമാകയാല്‍ അനാദിയുമാണ്. വിശ്വരൂപനെ വിനയത്തോടെ നമസ്കരിക്കാം. ഉള്‍ക്കൊള്ളാനാവില്ല.
535. വിശ്വകര്ത്താഃ – വിശ്വത്തെ സൃഷ്ടിച്ചവന്. എല്ലാം ചെയ്യുന്നവന്. ലോകസൃഷ്ടിക്കായി ബ്രഹ്മരൂപിയായ ഗുരുവായൂരപ്പന് ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന് എന്നു മൂന്നു മൂര്‍ത്തികളായി എന്നു മുമ്പു പറഞ്ഞു. ലോകങ്ങളെയും ലോകമെങ്ങുമുള്ള വസ്തുക്കളെയും ജീവികളെയും സൃഷ്ടിച്ച ഭഗവാനെ വിശ്വകര്ത്താവായി സ്തുതിക്കുന്നു. സൃഷ്ടിക്കപ്പെട്ട എല്ലാ ജീവികള്‍ക്കും വസ്തുക്കള്‍ക്കും പ്രവര്‍ത്തനമുണ്ട്. ഒരു പ്രവൃത്തിയും ചെയ്യാതെ ഒന്നിനും നിലനില്ക്കാനാവില്ല. എല്ലാത്തിലും ചൈതന്യമായി പ്രവേശിച്ച് അവയിലൂടെ പലവിധത്തിലുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നവനെന്ന അര്‍ത്ഥത്തിലും ഭഗവാന് വിശ്വകര്ത്താവാണ്.
536. വിധിസ്തുതഃ – വിധിയാല്‍- ബ്രഹ്മാവിനാല്‍ സ്തുതിക്കപ്പെട്ടവന്‍. ബ്രാഹ്മണന് വിഷ്ണുവിനെ സ്തുതിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ പുരാണങ്ങളിലുണ്ട്. ഭൂമിയില്‍ അധര്‍മ്മം പെരുകുമ്പോഴെല്ലാം ഭൂമീദേവി ബ്രഹ്മദേവനോടു പരാതിപ്പെടും. ബ്രഹ്മദേവന് മറ്റെല്ലാ ദേവന്മാരെയും കൂട്ടി വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനെ സ്തുതിച്ചു പ്രസാദിപ്പിച്ച് ഭൂമിയുടെ പാരവശ്യം അറിയിക്കും. ഭഗവാന് ഭൂമിയില്‍ അവതരിച്ചോ അല്ലാതെയോ ഭൂഭാരം നശിപ്പിക്കും. ഈ ദൃശ്യം മിക്ക അവതാരങ്ങള്‍ക്കും മുമ്പില്‍ പുരാണങ്ങളില്‍ വിവരിച്ചു കാണാം. ഭൂഭാരവുമായി ബന്ധമില്ലാതെ ബ്രഹ്മാവിനുണ്ടായ ക്ലേശം പരിഹരിച്ചു കിട്ടാന്‍ വിഷ്ണുവിനെ സ്തുതിക്കുന്നു. ഭഗവാന്റെ അനുഗ്രഹം ലഭിച്ചശേഷമാണു പ്രപഞ്ചസൃഷ്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് നാരായണീയം 7-ാം ദശകവും വ്യാഖ്യാനവും വായിക്കുക.
ഡോ. ബി.സി.ബാലകൃഷ്ണന്
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: