പനാജി: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സുരക്ഷയുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ് ഗോവയെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഗോവയിലെ ക്രമസമാധാന നിലയെക്കുറിച്ച് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് സംസ്ഥാനങ്ങള്‍ അവരുടെ വിനോദ സഞ്ചാര മേഖലകളെ വളര്‍ത്താന്‍ ഗോവയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നതായി പരീക്കര്‍ കുറ്റപ്പെടുത്തി. അവധിക്കാലങ്ങളില്‍ നിരവധി വിനോദസഞ്ചാരികള്‍ ഗോവയിലേക്ക് എത്താറുണ്ട്. അതിനാല്‍ സംസ്ഥാനത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതായും അദ്ദേഹം തുടര്‍ന്നു.
ഭഗത് സിംഗ് രാജ്യത്തിന് വേണ്ടി പോരാടി രക്ത സാക്ഷിത്വം വരിച്ച സ്വാതന്ത്രൃസമര സേനാനിയാണ്. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഭഗത് സിംഗിനെ ഭീകരവാദിയായാണ് ചിത്രീകരിച്ചത്. ഇതുപോലെ ഒരു ഭാഗം മാത്രം കാണിച്ച് ഗോവയുടെ വിനോദസഞ്ചാര മേഖലയെ തുരങ്കം വെക്കാനാണ് മറ്റുള്ളവര്‍ ശ്രമിക്കുന്നത്.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സുരക്ഷയുടെ കാര്യത്തില്‍ ഗോവ മുന്നിലാണെന്നും ഉത്തര്‍പ്രദേശില്‍ ആറ് മണികഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് റോഡിലൂടെ സഞ്ചരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഏത് അര്‍ദ്ധരാത്രിയിലും തന്റെ സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നിര്‍ഭയമായി സഞ്ചരിക്കാമെന്നും പരീക്കര്‍ പരാമര്‍ശിച്ചു.
മാലിന്യം ഫലപ്രദമായി എങ്ങനെ സംസ്കരിക്കാമെന്ന് മുഖ്യമന്ത്രി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തിയാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: