ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ടൗണില്‍ ഇറച്ചി വ്യാപാരത്തില്‍ വന്‍ തട്ടിപ്പ്. പഞ്ചായത്ത് മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചി വ്യാപാരസ്ഥാപനങ്ങളില്‍ പോത്തിറച്ചിക്ക്പകരം വ്യാപകമായി എരുമയിറച്ചിലാണ് വില്പന നടത്തുന്നത്. കഴിഞ്ഞയാഴ്ച കശാപ്പിന് കൊണ്ടുവന്ന കിടാരികളില്‍ ഒരു പോത്തും എരുമയും വിരണ്ടോടി അഞ്ചോളം പേര്‍ക്ക് പരികേറ്റിരുന്നു. എന്നാല്‍ സ്വാീധീനമുപയോഗിച്ച് എരുമയെ ഒഴിവാക്കിയാണ് കേസ് ഒതുക്കി തീര്‍ത്തത്. ഇറച്ചിവില്പന സ്ഥാപനങ്ങളിലേക്ക് കിടാരികളെ യാതൊരു തരത്തിലുള്ള മുന്‍കരുതലുകളും ഇല്ലാതെയാണ് കൊണ്ടുവന്നിറക്കുന്നത്.
ഗോവധ നിരോധനനിയമപ്രകാരം എരുമ, പശു ഇവയുടെ വധം നിരോധിച്ചിട്ടുള്ളതും ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചിട്ടുള്ളതുമായ സാഹചര്യത്തില്‍ നിയമയ്യെ വെല്ലുവിളിച്ച് അധികൃതരുടെ ഒത്താശയോടെയാണ് ഇത്തരം കിടാരികളുടെ കശാപ്പ് നടന്നുവരുന്നത്. കൂടാതെ പരസ്യമായി കശാപ്പ് ചെയ്യുന്നതും ഒരു നിത്യസംഭവമാണ്. ഇദുല്‍ഫിത്തര്‍ പ്രമാണിച്ച് ധാരാളം കിടാരികളെയാണ് കശാപ്പിനായി എത്തിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കൊണ്ടുവന്ന എരുമയുടെ ചിത്രം സഹിതം പരാതിപ്പെട്ട് ഉന്നതാധികാരികളെ സമീപിച്ചിരിക്കുകയാണ് ഗോസംരക്ഷണ സംഘടനകള്‍. വിശ്വഹിന്ദുപരിഷത്തും സംസ്കൃതി സേവാസമിതിയും ഈ വിഷയത്തില്‍ ഉന്നതാധികാരികള്‍ക്ക് പരാതി നല്കി കഴിഞ്ഞു.
വേണ്ടത്ര ശുചിത്വം പാലിക്കാതെയും കോടതി നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയമാണ് വ്യാപാരം പൊടിപൊടിക്കുന്നത്. കോടതി ഇറച്ചിവ്യാപാരത്തിന് നല്‍കിയിട്ടുള്ള മാനദണ്ഡങ്ങള്‍ പരസ്യമായി ലംഘിച്ചുകൊണ്ടുള്ള കശാപ്പും ഇറച്ചി വില്പനയും അവസാനിപ്പിക്കുന്നതിന് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: