കാക്കനാട്: സര്‍ക്കാര്‍ കഴിഞ്ഞ മാസം എറണാകുളം ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ശമ്പളം നല്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. ജീവനക്കാര്‍ക്ക് ശമ്പളത്തിനായി സഹകരണ അക്കാദമിയെ ഏല്‍പ്പിച്ച അഞ്ച് കോടി രൂപ എവിടെപോയിയെന്നതിനെക്കുറിച്ച് ജീവനക്കാര്‍ക്കും അധികൃതര്‍ക്കും യാതൊരു അറിവുമില്ല.
ഒടുവില്‍ ആരോഗ്യ വകുപ്പ് മന്ത്രി തന്റെ വാക്ക് പാലിക്കുന്നതിനായി കെഎംഎസ്ആറില് നിന്ന് അഞ്ചേകാല്‍ കോടി രൂപ വായ്പയെടുത്ത് മുഖം രക്ഷിക്കേണ്ടി അവസ്ഥയാണുണ്ടായത്. ഈ മാസം ശമ്പളവും ഓണ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും ബോണസും നല്‍കുന്നതിനെക്കുറിച്ചും അധികൃതര്‍ക്ക് ധാരണയില്ല.
20 ശതമാനം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാമെന്ന് തീരുമാനിച്ച ഡിഎ പോലും ഇതുവരെ നല്കിട്ടില്ല. കൂടാതെ കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സാറ്റ്ലൈറ്റ് ആശുപത്രി സ്ഥിതിചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലാണ്. ഈ സാറ്റ്ലൈറ്റ് ആശുപത്രിയില്‍ നിന്നാണ് മെഡിക്കല്‍ കോളേജിലേയ്ക്ക് രോഗികള്‍ എത്തേണ്ടത്.
രോഗികളുടെ എണ്ണത്തില്‍ കുറവുള്ളതും സാമാന ജില്ലയില്‍ അല്ലാത്തതുമായ സാറ്റ്ലൈറ്റ് ആശുപത്രിയിലേയ്ക്ക് മെഡിക്കല്‍ കോളേജിലെ 20 കോടിയുടെ യന്ത്രങ്ങള്‍ കടത്തികൊണ്ടുപോകുന്നതായും ആരോപണമുണ്ട്. അലപ്പുഴയില്‍ ഒരു മെഡിക്കല്‍ കോളേജും അതിന്റെ സാറ്റ്ലൈറ്റ് ആശുപത്രിയും ഉള്ളപ്പോള്‍ എറണാകുളത്തെ മെഡിക്കല്‍ കോളേജിന്റെ സാറ്റ്ലൈറ്റ് ആശുപത്രി ആവിടെ സ്ഥാപിച്ചതിന് പിന്നിലെ ദുരഹൂതയും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: