വൈപ്പിന്‍: എടവനക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, എടവനക്കാട് ഗ്രാമപഞ്ചായത്ത്, എസ്ഡിപിവൈ, കെപിഎംഎച്ച്എസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ആരോഗ്യ സര്‍വേ നടത്തിയത്. പരിപാടികളുടെ ഭാഗമായി കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസും സര്‍വേ ട്രെയിനിംഗും നേരത്തെ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷാജിയ മാലിക്ക്, ഹെല്‍ത്ത് ഇന്‍സ്പെകടര്‍ ജെറി ബെനഡിക്ട്, ലേഡി ഹെല്‍ത്ത് ഇന്‍സ്പെകടര്‍ വി. എസ്. സുമ എന്നിവര്‍ നടത്തിയിരുന്നു.
രാവിലെ പത്ത് മണിക്കാരംഭിച്ച സര്‍വ്വേ എസ്ഡിപിവൈ കെപിഎംഎച്ച്എസ്ലെ സ്റ്റുഡന്റ്സ് പോലീസ് കാഡറ്റ്, ജൂനിയര്‍ റെഡ് ക്രോസ്, എട്ട്, ഒന്‍പത്, പത്ത് ക്ലാസ്സിലെ കുട്ടികളും ആശാ പ്രവര്‍ത്തകരും, ആരോഗ്യ പ്രവര്‍ത്തകരും നേതൃത്വത്തില്‍ 1000 ത്തോളം വീടുകളില്‍ ഇന്ന് സര്‍വ്വേ നടത്തിയത്. ഗ്രൂപ്പ് തിരഞ്ഞി, പൊതുവായ ശുചിത്വം, കൊതുകു ജന്യ രോഗങ്ങള്‍ ഉണ്ടാക്കാനുള്ള സാഹചര്യം എന്നിവ വിലയിരുത്താന്‍ ചോദ്യവാലിയുമായിട്ടായിരുന്നു സര്‍വ്വേ.
ഒട്ടുമിക്ക വീടുകളിലും സെപ്റ്റിക്ക് ടാങ്കുകളുടെ സ്ലാബുകളുടെ പ്ലാസ്റ്ററിംഗില്‍ ലീക്ക് കണ്ടെത്തുകയും പലയിടത്തും ചെറുതോടുകളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുന്ന തരത്തില്‍ മാലിന്യനിക്ഷേപമുള്ളതായും കണ്ടെത്തി. അലക്ഷ്യമായി വലിച്ചെറിഞ്ഞ രീതിയില്‍ പാത്രങ്ങള്‍, ടയര്‍, ചിരട്ട, മുട്ടത്തൊണ്ട്, കുപ്പി എന്നീ കൂത്താടി വളരാനുള്ള ഉറവിടം സര്‍വ്വെ ടീം കണ്ടെത്തുകയുണ്ടായി. ഇവയുടെ അടിസ്ഥാനത്തിലായിരിക്കും ഭാവി പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കുക എന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജെറി ബെനഡിക്റ്റ് അറിയിച്ചു.
സര്‍വ്വേ ഉദ്ഘാടനം എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ്ആനന്ദവല്ലി ചെല്ലപ്പന് നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഉഷ സുരേഷ് ബാബു, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ട്രീസ ക്ലീറ്റസ്, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എ. കെ. ശ്രീലേക, സ്കൂല് അധ്യാപകരായ ജോര്‍ജ്ജ്, ഹരിസ്, സുനില്‍ മറ്റു അധ്യാപകരും പങ്കെടുത്തു.
പൊതുജനങ്ങള്‍ എല്ലാ ഞായറാഴ്ചയും വീടുകളില്‍ ട്രൈ ഡേ നടത്തുവാനും, പരിസര ശുചിത്വവും ഉറപ്പുവരുത്തിയാല്‍ എടവനക്കാട് ഗ്രാമപഞ്ചായത്തിനെ മഴക്കാല രോഗ വിമുക്തമായൊരു പഞ്ചായത്താക്കാന്‍ സാധിക്കുമെന്ന് പ്രസിഡന്റ് ആനന്ദവല്ലി ചെല്ലപ്പന് പറയുകയുണ്ടായി.
പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയാല്‍ നടപടി എടുക്കുകയും മാലിന്യം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ പൊതുജങ്ങളെ അറിയിക്കുകയും ചെയ്യണമെന്ന് പ്രസിഡന്റ് പറയുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: