കോട്ടയം: മെഡിക്കല്‍ കോളജ് ആസ്പത്രി കാര്‍ഡിയോളജി വിഭാഗത്തില്‍ കാത്ത്ലാബിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.
നാല് മാസം മുമ്പ് കാത്ത്ലാബിന് തീപിടിച്ച് തകരാര്‍ സംഭവിച്ചതോടെ കാത്ത് ലാബിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പ്രവര്‍ത്തനം പുനരാരംഭിച്ചതോടെ ഹൃദ്രോഗികള്‍ക്ക് കാത്ത്ലാബ് മുഖേനയുള്ള ചികില്‍സ നല്കിതുടങ്ങി.ഹൃദയധമിനികളിലെ ബ്ലോക്ക് ഒഴിവാക്കുന്നതിനുള്ള ആന്‍ജിയോഗ്രാം ,ആന്‍ജിയോ പ്ലാസ്റ്റി തുടങ്ങിയ ചികില്‍സ നല്‍കുന്നത് കാത്ത്ലാബ് മുഖേനയാണ്.കാലിന്റെ ഞരമ്പില്‍ കൂടി കാത്ത്ലാബുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു കത്തിറ്റര്‍ കടത്തിവിട്ടാണ് ഹൃദയധമിനികളിലെ ബ്ലോക്ക് ഒഴിവാക്കുന്നത്.
നൂറുകണക്കിന് രോഗികളാണ് കാര്‍ഡിയോളജി വിഭാഗത്തില്‍ ചികില്‍സയ്ക്കെത്തുന്നത്.ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും കാത്ത്ലാബ് മുഖേനയുള്ള ചികില്‍സ അത്യാവശ്യമാണ്.കാത്ത്ലാബിന് തീപിടിച്ചതോടെ മതിയായ ചികില്‍സ കിട്ടാതെ ഹൃദ്്രോഗികള് വിഷമിച്ചിരുന്നു. തുടര്‍ന്ന് ആന്ജോഗ്രാം,ആന്‍ജിയോ പ്ലാസ്റ്റി തുടങ്ങിയ ചികില്‍സ ലഭിക്കുന്നതിന് രോഗികള്‍ക്ക് സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കേണ്ട സ്ഥിതി സംജാതമായി.വന്‍തുക കൊടുത്ത് സ്വകാര്യ ആസ്പത്രികളില്‍ ചികില്‍സ തേടാന്‍ ശേഷിയില്ലാത്ത നൂറുകണക്കിന് രോഗികളാണ് കാര്‍ഡിയോളജി വിഭാഗത്തിലുള്ളത്. സ്വകാര്യ ആസ്പത്രിയെ സമീപിച്ച് കാത്ത്ലാബ് ചികില്‍സ തേടാന്‍ കഴിയാതിരുന്ന പല ഹൃദ്രോഗികളും മരണപ്പെട്ടതായും വാര്‍ത്തപരന്നിരുന്നു.കാത്ത്ലാബിന് തീപിടിക്കുമ്പോള്‍ പഴയ കെട്ടിടത്തിലായിരുന്നു കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്.നിലവില്‍ കാര്‍ഡിയോളജി വിഭാഗം പുതിയ മന്ദിരത്തിലേയ്ക്കുമാറ്റി.ഇതോടെ കാത്ത് ലാബും പുതിയ കെട്ടിടത്തില്‍ സ്ഥാപിച്ച് പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് മുന്നരമാസത്തോളം കാലതാമസം നേരിടുകയായിരുന്നു.ഒരു കാത്ത് ലാബിന്റെ സഹായത്താലാണ് കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തിക്കുന്നത്.രോഗികളുടെ ബാഹുല്യത്തെ തുടര്‍ന്ന് പുതിയതായി ഒരു കാത്ത്ലാബിനുകൂടി കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാര്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: