ഇടുക്കി: സോളാര്‍ കേസിലെ രണ്ടാം പ്രതി സരിതാ എസ് നായര്‍ക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ട്. സരിതയെ അറസ്റ്റു ചെയ്തു ഹാജരാക്കാന്‍ ഇടുക്കി ജില്ലാ ഉപഭോക്തൃ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. രാജാക്കാട് സ്വദേശി ജിമ്മിയെ കാറ്റാടി യന്ത്രം സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞു ലക്ഷങ്ങള്‍ തട്ടിച്ച കേസിലാണ് വാറണ്ട്.
ഡോ. ആര്.ബി. നായര്‍, ലക്ഷ്മി നായര്‍ എന്നീ പേരുകളില്‍ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് എറണാകുളത്തു നടത്തിയ സ്ഥാപനം വഴി ലക്ഷങ്ങള്‍ തട്ടിച്ചുവെന്നാണ് കേസ്. 2011 നവംബറില്‍ നടത്തിയ തട്ടിപ്പിനെതിരെയുളള പരാതിയില്‍, ഒമ്പതു ശതമാനം പലിശയും 10,000 രൂപ നഷ്ടപരിഹാരവുമടക്കം തുക മടക്കി നല്കാന് 2012ല്‍ കോടി വിധിച്ചിരുന്നു. ഇതു നല്കാത്തതിനെതിരെയുളള പരാതിയില്‍ നേരത്തേ സരിതയ്ക്കും ബിജു രാധാകൃഷ്ണനും സമന്‍സയച്ചിരുന്നു.
ബിജുവിനെ ജയില്‍ അധികൃതര്‍ ഹാജരാക്കിയെങ്കിലും സരിത അഭിഭാഷകന് മുഖേന അവധി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. സരിത ഹാജരാവാത്തതിനെത്തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്.
സോളാര്‍ കമ്മീഷന് പരിച്ചുവിടണമെന്നാവശ്യപ്പെട്ട് സരിത നല്കിയ ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: