ന്യൂദല്‍ഹി: സ്ത്രീധന നിരോധനനിയമം ദുരുപയോഗം ചെയ്യുന്ന കേസുകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ തെറ്റായ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. സ്ത്രീധന വിരുദ്ധ നിയമം ശക്തമാക്കുന്നതിനും കൂടുതല്‍ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും നടപടികള്‍ കൈകൊള്ളാന്‍ ഒരുങ്ങുകയാണ് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം.
സ്തീധനത്തിന്റെ നിര്‍വ്വചനം കൂടുതല്‍ വിശാലമാക്കും. ഈയിടെ ശിശുക്ഷേമ മന്ത്രാലയത്തിന് ലഭിച്ച ഒട്ടേറെ പരാതികളില്‍ ഭര്‍ത്താവിനെ കേസില്‍ കുടുക്കാന്‍ സത്രീധന വിരുദ്ധനിയമം ഉപയോഗപ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതുകൊണ്ട് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള ചിലവകുപ്പുകള്‍ ഒഴിവാക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
പരാതി കിട്ടിയാലുടന്‍ 498എ വകുപ്പ് പ്രകാരം കേസെടുക്കരുതെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പരാതി അന്വേഷിച്ച് തെളിവുകള്‍ ലഭിച്ചാലേ അറസ്റ്റ് ചെയ്യാവൂ. കല്യാണത്തിന് മുമ്പ്, കല്യാണ സമയത്ത്, കല്യാണത്തിന് ശേഷം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങള്‍ സ്ത്രീധന വിരുദ്ധ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയ വക്താക്കള്‍ പറഞ്ഞു.
കല്യാണ സമയത്ത് സ്ത്രീധനം നല്കിയാല് ഉയര്‍ന്ന പിഴയും മൂന്ന് വര്‍ഷം തടവും വിഭാവനം ചെയ്യുന്നു. 2009ലെ സ്ത്രീധന വിരുദ്ധനിയമം ഭേദഗതി ചെയ്യണമെന്ന് വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: