539. അനന്തഃ – ”നിത്യഃ സര്‍വഗതഃ സ്ഥാണുരചലോയം സനാതനഃ (ഇവന് നിത്യനും സര്‍വഗതനും സ്ഥിരനും സനാതനനും ആകുന്നു. ഭഗവദ്ഗീത 2.24) എന്നു ഭഗവാന് നിര്‍ദ്ദേശിക്കുന്നത് അനന്തനായ തന്നെത്തന്നെ.
അനന്തനെന്ന നാഗശ്രേഷ്ഠനായി രൂപം പൂണ്ടവന് എന്നും ഈ നാമത്തെ വ്യാഖ്യാനിക്കാം. അനന്തനായ തന്നെതാങ്ങുന്ന ഒരു കിടക്ക ഉണ്ടാകാനിടയില്ല എന്നറിയാവുന്ന ഭഗവാന് സ്വയം അനന്തശീര്ഷങ്ങളുള്ള ഒരു സര്‍പ്പ ശ്രേഷ്ഠന്റെ രൂപം സ്വീകരിച്ചു. താന്‍ തന്നെ തനിക്കു താങ്ങായി. 537-ാം നാമത്തില്‍ പറഞ്ഞ ആത്മനിഷ്ഠനായി. ” അനന്തശ്ചാസ്മി നാഗാനാം (നാഗങ്ങളില്‍ ഞാന്‍ അനന്തനാണ്. ഭഗവദ്ഗിത 10.29) എന്നു ഭഗവാന് തന്നെ അരുളിചെയ്തിട്ടുണ്ടല്ലോ.
540. ജ്ഞാനവിഗ്രഹഃ – ജ്ഞാനം രൂപമായവന്‍. ജ്ഞാനമാണു ഗുരുവായൂരപ്പന്റെ രൂപം. വിഗ്രഹങ്ങളിലും സ്തോത്രങ്ങളിലും ചിത്രങ്ങളിലും മറ്റും നിന്നു നാം അറിയുന്ന രൂപം ശുദ്ധജ്ഞാനത്തിന്റെ പ്രതീകാത്മകമായ ആവിഷ്ക്കാരമാണ്. തന്റെ യഥാര്‍ത്ഥ സ്വരൂപമായ ജ്ഞാനത്തെക്കുറിച്ച് ഭഗവാന് അര്‍ജ്ജുനനോടു പറയുന്നു ”ജ്ഞാനം തേളഹം സവിജ്ഞാനമിദം വക്ഷാമ്യശേഷതതേഃ
യജ് ജ്ഞാത്വാ നേഹ ഭൂയോള നൃത് ജ്ഞാതവ്യമശിഷ്യതേ” (ഏതൊന്നറിഞ്ഞാല്‍ ഇവിടെ അറിയപ്പെടേണ്ടതായി മറ്റൊന്നും അവശേഷിക്കുന്നില്ലയോ സവിജ്ഞാനമായ ആ ജ്ഞാനത്തെ ഞാന്‍ നിനക്കു പൂര്‍ണമായി പറഞ്ഞുതരാം. ഭഗവദ്ഗീത 7-2)
ജ്ഞാനവിജ്ഞാനയോഗം എന്ന ഏഴാമദ്ധ്യായത്തില്‍ ഭഗവാന് തന്നെത്തന്നെ അവതരിപ്പിച്ചത് ജ്ഞാനരൂപിയായാണ്. അര്ജ്ജുനന് അതു വേണ്ടതരത്തില്‍ ഉള്ക്കൊള്ളാനാകാത്തതുകൊണ്ടാകാം ഭഗവാന് തന്റെ വിശ്വരൂപം കാട്ടിക്കൊടുത്തത്.
വിഗ്രഹം എന്ന പദത്തിന് വിസ്താരം എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥം സ്വീകരിച്ചാല്‍ ജ്ഞാനത്തിന്റെ വ്യാപ്തിയാണു ഭഗവാന് എന്നു വ്യാഖ്യാനിക്കാം.
ശ്ലോകം 110
ഭക്തിഗേമ്യാ ഭയാപഹഃ പരമോ ഭക്തവത്സലഃ
പരംജേ്യാതിഃ പരബ്രഹ്മ പരമേഷ്ഠീ പരാത്പരഃ
541. ഭക്തിഗമ്യഃ – ഭക്തികൊണ്ടു പ്രാപിക്കപ്പെടാവുന്നവന്‍. ഈശ്വരോന്മുഖമായ അനുരാഗം എന്നു ഭക്തിയെ നിര്‍വചിക്കാം. ഭക്തി പരാഭക്തി എന്നും ഗൗണഭക്തിയെന്നും രണ്ടുവിധമെന്ന് ആചാര്യന്മാര് പറയുന്നു. തന്നെ മറന്ന് ഈശ്വരനില്‍ ലയിക്കുന്ന സര്‍വശ്രേഷ്ഠമായ ചിത്തവ്യത്തിയാണു പരാഭക്തി.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: