ഞാനെന്നുമെനിക്കെന്നുമെന്നുടെയെന്നുമഭി-
മാനങ്ങളുള്ളതെല്ലാം നശിച്ചു വിവേകിയായ്
ജീവനുമാത്മാവുമൊന്നീശനുമതുതന്നെ
നാശവുമൊരുനാളുമില്ല ദുഃഖവുമില്ല
നിത്യമാമാത്മാവിനു സംസാരാമയ ദുഃഖ-
മെത്തുകയില്ല ചെറ്റുമെന്നു ബോധവുമുണ്ടാം
ഉള്ളതു വിചാരിച്ചു ബോധിപ്പാനാളായ് വന്നാല്‍
തള്ളിപ്പോമാത്മാവിനു ദുഃഖമുണ്ടെന്ന ഭാവം
ആശയം: ഞാനെന്നും, എനിക്കെന്നും, എന്റേതെന്നുമുള്ള അഭിമാനം നശിച്ച് വിവേകം ഉണ്ടാകും.ജീവനും, ആത്മാവും ഒന്നാണെന്നും ഈശ്വരനും,അതുതന്നെയെന്നും അവയ്ക്ക് ഒരിക്കലും നാശമില്ലെന്നും ദുഃഖവുമില്ലെന്നും അപ്പോള്‍ അറിയുന്നു. ആത്മാവ് നിത്യനാകയാല് അതിനെ സംസാരദുഃഖം ബാധിക്കുകയില്ല എന്നു ബോധം ഉണ്ടാകും. യഥാര്‍ത്ഥവസ്തുവിനെ ചിന്തിച്ച് ആത്മാവ് ആനന്ദസ്വരൂപനാണ് എന്നു ബോധിക്കാന്‍ കഴിഞ്ഞാല്‍ ആത്മാവിന് ദുഃഖമുണ്ട് എന്ന ഭാവം അവസാനിക്കും.
തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്
വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: