ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നിറംമങ്ങിയ ദിനം. ഇന്നലെ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നിലൊതുങ്ങി;ഒരു വെള്ളിയും രണ്ടു വെങ്കലവും. രണ്ടെണ്ണം ലഭിച്ചത് ഷൂട്ടിംഗ് ലോഞ്ചില്‍ നിന്നും. ഒരെണ്ണം വെയ്റ്റലിഫ്റ്റിംഗിലും. വനിതകളുടെ ഡബിള്‍ ട്രാപ്പില്‍ ശ്രേയസി സിംഗും പുരുഷവിഭാഗത്തിലെ അതേ ഇനത്തില്‍ അസബ് മുഹമ്മദുമാണ് നാലാം ദിനം ഇന്ത്യയുടെ ആദ്യ മെഡലുകള്‍ നേടിയെടുത്തത്. ഇതോടെ ഷൂട്ടര്‍മാരുടെ മെഡല്‍ സംഖ്യ ഒമ്പതായി. വനിതകളുടെ ഭാരദ്വേഹനം 63 കിലോഗ്രാം വിഭാഗത്തില്‍ പൂനം യാദവും വെങ്കലം ഉയര്‍ത്തി. അഞ്ചു സ്വര്‍ണവും എട്ടു വെള്ളിയും ഏഴു വെങ്കലുമടക്കം 20 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ഇതോടെ അഞ്ചാം സ്ഥാനത്ത് ഇരിപ്പുറപ്പിക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. 19 സ്വര്‍ണത്തോടെ ആസ്ട്രേലിയ മെഡല്‍പ്പട്ടികയിലെ ഒന്നാമന്. ഇംഗ്ലണ്ട് ( 18 സ്വര്‍ണം), സ്കോട്ട്ലന്റ് (11), കാനഡ (7) എന്നിവര്‍ തൊട്ടുപിന്നില്‍.
92 ലക്ഷ്യങ്ങള്‍ ഭേദിച്ചായിരുന്നു ശ്രേയസി രാജ്യത്തിന് വെള്ളിത്തിളക്കം ഒരുക്കിയത്. ഇംഗ്ലണ്ടിന്റെ ചാര്‍ലോട്ട് കെര്വുഡ് സ്വര്‍ണവും റേച്ചര്‍ പാരിഷ് വെങ്കലവും ഉറപ്പിച്ചു. 26 ഉന്നം പിഴയ്ക്കാത്ത ഷോട്ടുകളിലൂടെ അസബ് പൗഡിയത്തിലെത്തി. ഷൂട്ടിംഗില്‍ കഴിഞ്ഞദിവസം രാഖി സനോബര്തും അനീസ സയ്യദും ഇന്ത്യയ്ക്ക് സ്വര്‍ണവും വെള്ളിയും സമ്മാനിച്ചിരുന്നു. വനിതകളുടെ ജൂഡോയില്‍ രജ്വീന്ദര് കൗറും (+78 കിലോഗ്രാം) പുരുഷ ജൂഡോ 69 കിലോഗ്രാം വിഭാഗത്തില്‍ ഓംകാര്‍ ഒതാരിയും വെങ്കലങ്ങളും നേടിത്തന്നു.
ടേബിള്‍ ടെന്നീസിലെ വെങ്കലമെഡല്‍ പോരാട്ടത്തില്‍ ഇന്ത്യ വനിതകള്‍ ആസ്ട്രേലിയയോട് കീഴടങ്ങിയത് നിരാശയുടെ അക്കൗണ്ടിലെ പ്രധാന ചേരുവ. 3-2നായിരുന്നു ഇന്ത്യയുടെ തോല്‍വി. 2-1 നു മുന്നില്ക്കയറിശേഷം ഇന്ത്യ അടിതെറ്റിവീണപ്പോള് കളത്തില്‍ നൊമ്പരം തളംകെട്ടി. നീന്തല്‍ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈസില്‍ സാജന് പ്രകാശ് സെമി യോഗ്യത നേടിയില്ല. വനിതകളുടെ 100 മീറ്ററില്‍ മൂന്നാം ഹീറ്റ്സില്‍ മാറ്റുരച്ച എന്‍. ശാരദ 11.81 സെക്കന്റില്‍ ഫിനിഷ് ചെയ്ത് അഞ്ചാം സ്ഥാനത്തോടെ പുറത്തായി. ബോക്സിങ്ങില്‍ കാനഡയുടെ ആര്‍തര്‍ ബിയാര്സ്ലാനോവിനെ 2-1ന് ഇടിച്ചൊതുക്കിയ മനോജ് കുമാര്‍ (64 കിലോ ഗ്രാം വിഭാഗം) ക്വാര്‍ട്ടറിലെത്തി. സ്ക്വാഷ് ക്ലാസിക് പ്ലേറ്റ് ഇനത്തില്‍ മഹേഷ് മങ്കോന്കര് സെമിയില്‍ കടന്നു. പുരുഷ ഷോട്ട്പുട്ടില്‍ ഓം പ്രകാശ് ഖര്ഹാന ഫൈനലും ഉറപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: