മൂവാറ്റുപുഴ: കേരളത്തിലെ കൊലപ്പാതക രാഷ്ട്രീയം നിര്‍ത്തിയിട്ട് വേണം സിപിഎം ഇസ്രയേലിന്റെ കൊലപാതകത്തിനെതിരെ സംസാരിക്കാനും സമരപരിപാടികള്‍ നടത്താനെന്നും ബിജെപി സംസ്ഥാന വക്താവ് വി.കെ. സജീവന് പറഞ്ഞു. കേരളത്തിന്റെ പുരോഗതി തടസ്സപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് സിപിഎമ്മാണെന്നും കൊല്ലുന്ന പാര്‍ട്ടിയില്‍ ജനങ്ങള്‍ നില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവാറ്റുപുഴ ആരക്കുഴയില്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലെത്തിയ മുന്നുറോളം പ്രവര്‍ത്തകര്‍ക്കുള്ള അംഗത്വ വിതരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരുമുന്നണികളും ബിജെപിക്കും നരേന്ദ്രമോദിക്കും നടത്തി വന്നിരുന്ന തെറ്റായ ധാരണകളും പ്രചരണങ്ങളും കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. മോദി സര്‍ക്കാരിന്റെ ഭരണ സ്ഥിരതയെ വിശ്വാസത്തിലെടുത്താണ് മുന്നോട്ട് പോകുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതികളാണ് നരേദ്രമോദി സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. ഇതിന്റെ ഫലങ്ങള്‍ കേരളത്തിലും വൈകാതെ കണ്ട് തുടങ്ങുമെന്നും സമയബന്ധിതമായി പദ്ധതികള്‍ സമര്‍പ്പിക്കാതെ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരിക്കുന്ന നയം സംസ്ഥാനത്തിന് നല്ലതല്ലെന്നും വി.കെ. സജീവന് പറഞ്ഞു. സ്വാശ്രയ വിദ്യാഭ്യാസ മേഖലക്കെതിരെ 19വര്‍ഷം സമരം നടത്തിയിട്ടും ഒരു മാറ്റവും ഉണ്ടാക്കാനാവത്ത സിപിഎം ഇപ്പോള്‍ പഠിപ്പ് മുടക്ക് സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ യുപിഎ ഭരണകാലത്ത് പെട്രോളിയം വില വര്‍ദ്ധിച്ചപ്പോഴും ചെറുകിട കച്ചവട മേഖലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴും എതിര്‍ക്കാത്ത ആന്റണി പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവരാന്‍ തീരുമാനിച്ചപ്പോള്‍ എതിര്‍ത്തതിന്റെ പിന്നില്‍ എന്ത് ധാര്‍മ്മികതയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് കെ.കെ. ദിലീപ്കുമാര് അദ്ധ്യക്ഷത വഹിച്ചു. അംഗത്വ വിതരണോദ്ഘാടനം ജില്ല പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് നിര്‍വ്വഹിച്ചു. ദേശീയ സമിതിയംഗം അഡ്വ. കെ.ആര്. രാജഗോപാല്‍, ആരക്കുഴ പഞ്ചായത്ത് സമിതി പ്രസിഡന്റ് മധുകുമാര്‍, ജില്ല സെക്രട്ടറി കെ. അജിത്ത്കുമാര്‍, യുവമോര്‍ച്ച പ്രസിഡന്റ് ദീപക് എസ് നായര്‍, പട്ടിക ജാതി മോര്‍ച്ച ജില്ലാകമ്മറ്റിയംഗ് എം.ടി. തങ്കപ്പന്, പുരുഷോത്തമന് കാക്കനാട്, പി.ടി. ലാല്‍, കെ.എം. സിനില്‍, ടി. ചന്ദ്രന്, കെ.എന്‍. അജീവ്, രമേശ് കാവന, രമേശ് പുളിക്കന്‍ എന്നിവര്‍ സംബന്ധിച്ചു. വാഹനപ്രചരണ ജാഥ പണ്ടപ്പിള്ളിയില്‍ നിന്ന് തുടങ്ങി ആരക്കുഴ മൂഴിയില്‍ സമാപിച്ചു. തുടര്‍ന്ന് ഇവിടെ നിന്ന് തുടങ്ങിയ റാലി ആരക്കുഴ മാളികപീടിക ചുറ്റി മൂഴിയില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: