തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. വിമാനത്താവളത്തിനകത്തു പ്രവര്‍ത്തിക്കുന്ന ബുക്ക് സ്റ്റാളിലാണ് ബോംബ് ഭീഷണി മുഴക്കി ഫോണ്‍വന്നത്.
ബുക്ക് സ്റ്റാളിലെ വനിതാ ജീവനക്കാരിയാണ് ഫോണെടുത്തത്. ഒരു പെണ്‍കുട്ടിയുടെ പേര് ചോദിച്ചു അവിടെ ഉണ്ടോയെന്നു ചോദിച്ചു. ഇല്ലാ എന്ന മറുപടി നല്‍കിയതോടെ വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഉടന്‍ പൊട്ടിത്തെറിക്കുമെന്നും പറഞ്ഞു. ഈ വിവരം ബുക്ക്സ്റ്റാള്‍ അധികൃതര്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
സി.ഐ.എസ്.എഫ് അധികൃതര്‍ വിവരം അറിയിച്ചതനുസരിച്ച് ശംഖുംമുഖം എ.സി ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും ഡോംഗ് – ബോംബ് സ്ക്വാഡുകളും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ വ്യാജ ഭീഷണിയാണെന്ന് തെളിഞ്ഞു. പോലീസിന്റെ അന്വേഷണത്തില്‍ ഗള്‍ഫില്‍ നിന്നാണ് ഫോണ്‍ വന്നതെന്ന് തെളിഞ്ഞിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: