ന്യൂദല്‍ഹി: ഈ വര്‍ഷത്തെ മഴക്കുറവ് വലിയ പ്രതിസന്ധിയാണ് കമ്പോളത്തിലുണ്ടാക്കിയിരിക്കുന്നത്. പ്രതിവര്‍ഷം കിട്ടേണ്ട മഴയില്‍ 40 ശതമാനമാണ് കുറവുണ്ടായത്. ഇതേത്തുടര്‍ന്ന് സവാള, തക്കാളി തുടങ്ങിയവയുടെ വിലകൂടി. തക്കാളി വില കിലോക്ക് 19 രൂപയായിരുന്നത് ഒരു മാസത്തിനകം 58 രൂപയായി. സവാളക്കും ക്ഷാമം അനുഭവിക്കുകയാണ്.
കഴിഞ്ഞ രണ്ട് മാസം മഴയിലുണ്ടായ റിക്കാര്‍ഡ് കുറവാണ് കാരണം. എന്നാല്‍ ഭയപ്പെട്ടിരുന്നത്ര മഴക്കുറവുണ്ടായിട്ടുമില്ല.അതുകൊണ്ടുതന്നെ വിലവര്‍ധന നിയന്ത്രണവിധേയമാകും. സവാളയുടെ കാര്യത്തില്‍ പാക്കിസ്ഥാനിലുണ്ടായ വിലക്കുറവ് അവിടേക്കുള്ള ഇറക്കുമതി വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഉരുളക്കിഴങ്ങിനും പാക്കിസ്ഥാനില്‍ ക്ഷാമമാണ്. ഭാരതത്തില്‍നിന്നുള്ള വന്‍കിട സംഭരണ ഏജന്‍സികള്‍ പാക്കിസ്ഥാനിലേക്ക് കിഴങ്ങും സവാളയും തക്കാൡയും കയറ്റുമതി ചെയ്യുകയാണ്.
അവശ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പും കയറ്റുമതി നിയന്ത്രണവും സംബന്ധിച്ച ചട്ടങ്ങളില്‍ അടിസ്ഥാനപരമായ അഴിച്ചുപണി കൂടിയേ തീരൂ എന്നതാണ് സ്ഥിതി. ഈ മാസം അവസാനത്തോടെ വിപണിയില്‍ സര്‍ക്കാര്‍ നടപടികളുടെ പ്രതിഫലനം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ധാന്യങ്ങള്‍ക്ക് വിലക്കുറവ് രേഖപ്പെടുത്തുന്നത് ഇതിന്റെ സൂചനയാണ്. ഉഴുന്നിന് കിലോക്ക് ഒരു രൂപയും കടലെണ്ണക്ക് രണ്ട് രൂപയും കുറഞ്ഞത് ഇതിന്റെ സൂചനയായി ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: