എന്റെ ഉടമസ്ഥനാകാനോ എന്നെ കൈവശം വയ്ക്കാനോ നിനക്ക് സാദ്ധ്യമല്ല. നിന്റെ മനസ്സില്‍ ഒരാളോട് പ്രേമവും മറ്റേ ആളിനോട് വിദേ്വഷവും ഉണ്ടാകാം. പക്ഷേ എന്റെ എല്ലാപേരോടുമുള്ള പ്രേമം സമാനമാണ്. നിങ്ങളോരോരുത്തരേയും ഉദ്ധരിക്കാന്‍ ഞാന്‍ വ്യത്യസ്തങ്ങളായ രീതികള്‍ അവലംബിച്ചേക്കാം. പക്ഷേ ഒരു ഭക്തന്റെ ക്ഷേമത്തിനുവേണ്ടി ചെയ്യുന്നത് മറ്റൊരു ഭക്തന് ഹാനികരമാകുകയില്ല. ഞാന്‍ അവതരിച്ചത് പ്രേമമെന്തെന്ന് നിങ്ങളെ പഠിപ്പിക്കാനും എങ്ങിനെ സ്നേഹിക്കണമെന്ന് മാതൃക കാണിച്ചുതരാനുമാണ്. എല്ലാവര്ക്കും പൊതുവായ ഭാഷയാണ് പ്രേമത്തിന്റെ ഭാഷ. എല്ലാപേരും ആശ്രയിക്കുന്നതു പ്രേമത്തെ തന്നെയാണ്. പ്രേമം ആകര്‍ഷിക്കുന്നു പരിവര്‍ത്തനം വരുത്തുന്നു. പ്രേമം നമുക്കിരുവര്‍ക്കും നടക്കാനുള്ള പാതയാണ്. ഞാന്‍ ഈശ്വരനിലേക്കെത്തിക്കഴിഞ്ഞു. നിന്നെക്കൂടെ എന്റെ ഒപ്പം കൊണ്ടുപോകാനാണ് ഞാന്‍ ആഗതനായിരിക്കുന്നത്.
– സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: