ആലപ്പുഴ: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ മാതൃസഹോദരനും മാതൃസഹോദരി ഭര്‍ത്താവും പിടിയില്‍. മറ്റൊരു പ്രതിയായ സിഐടിയു തകഴി മുന്‍ കണ്‍വീനര്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ മാതൃസഹോദരന്‍ തകഴി വളംതിട്ട കോളനിയില്‍ രാജേഷ് (33), മാതൃസഹോദരി ഭര്‍ത്താവ് പായിപ്പാട് ഇളകുമൂട്ടില് മോനായി (40) എന്നിവരെയാണ് അമ്പലപ്പുഴ എസ്ഐ: ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പ്രതിയായ മുന്‍ സിഐടിയു കണ്‍വീനര്‍ വലിയപറമ്പ് സതീശന് ഒളിവിലാണ്.
തകഴി പഞ്ചായത്ത് 13-ാം വാര്‍ഡംഗം ശ്രീകുമാരി അമ്പലപ്പുഴ പോലീസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്. ദിവസങ്ങളായി ഏഴാംക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ഇവര്‍ പലതവണ പീഡിപ്പിച്ചതായാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുന്‍പാകെ പെണ്‍കുട്ടി മൊഴി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തറിയുന്നത്.
അമ്പലപ്പുഴ പോലീസിന്റെ പരിധിയില്‍ വരുന്ന ഒരു സ്കൂളിലെ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. തകഴിയിലെ ഒരു കോളനിയിലാണ് കുട്ടിയുടെ വീട്. ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്ന കുട്ടിയുടെ അമ്മ കഴിഞ്ഞ ഒരാഴ്ച മുന്‍പ് ഉത്തരേന്ത്യയില്‍ ജോലിതേടി പൊയിരുന്നു. തുടര്‍ന്ന് അമ്മൂമ്മയുമായി അമ്മാവന്റെ കുടുംബവുമൊന്നിച്ചാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്ന മാതൃസഹോദരനും ബന്ധുവും സതീശനും ചേര്‍ന്ന് തന്നെ പലതവണ പീഡിപ്പിച്ചിരുന്നതായാണ് പരാതി.
സ്കൂളിലെ അധ്യാപികയോട് വിവരങ്ങള്‍ പറഞ്ഞ കുട്ടി വൈകിട്ട് വീട്ടില്‍ പോകില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ സഹായം തേടിയത്. ആലപ്പുഴയിലെ മഹിളാമന്ദിരത്തിലെത്തിച്ച കുട്ടിയില്‍ നിന്നും മൊഴി രേഖപ്പെടുത്തിയതിന് ശേഷം തൃച്ചാറ്റുകുളത്തെ ദിശാ കാരുണ്യ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും പരാതിയില്ലാത്തതിനാല്‍ പോലീസിന് പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാനായില്ല. തുടര്‍ന്നാണ് പഞ്ചായത്തംഗം അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: