മുളന്തുരുത്തി: കാല് നൂറ്റാണ്ടു കാലത്തിനിടയില്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പാവപ്പെട്ടവരുടെ, തൊഴിലാളി വര്‍ഗത്തിന്റെ, അടിസ്ഥാന വര്‍ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍വേണ്ടി ഒരു പ്ര ക്ഷോഭം പോലും ഏറ്റെടുത്തിട്ടില്ലെന്നും ഇന്നത്തെ സിപിഎം തൊഴിലാളി വര്‍ഗ്ഗത്തിന്റ പാര്‍ട്ടിയല്ല മറിച്ച് സമ്പന്ന വര്‍ഗ്ഗ പാര്‍ട്ടിയാണെന്നും ബിജെപി സംസ്ഥാ ന ഉപാദ്ധ്യക്ഷന്‍ എം.ടി. രമേശ് പറഞ്ഞു.
ദല്‍ഹിയില്‍ 45വര്‍ഷത്തി ലേറെക്കാലം മാര്‍ക്സിസ്റ്റ് പാര്‍ട്ടി കൊണ്ടു നടന്ന എകെജി മന്ദിരമടക്കമുള്ള കെട്ടിടം ഇരിക്കാന്‍ എംപിമാരില്ലാത്തതിന്റെ പേരില്‍ ഒഴിഞ്ഞുകൊടുക്കേണ്ടിവന്നുവെന്നും കേരളത്തില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഇനി ബിജെപിക്കേ കഴിയുയെന്ന തി രിച്ചറിവിന്റെ അടിസ്ഥാനത്തിലാ ണ് സിപിഎമ്മില്‍ നിന്നും പ്രവര് ത്തകര് ബിജെപിയിലേക്ക് ഒഴുകുന്നതെന്നും അദ്ദേഹംപറഞ്ഞു. മുളന്തുരുത്തിയില്‍ സിപി എം വിട്ട് ബിജെപിയില്‍ ചേര് ന്ന പ്രവര്‍ത്തകര്‍ക്ക് മെമ്പര്‍ഷിപ്പ് നല്കി പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ബിജെപി പിറ വം നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്. സത്യന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ല പ്രസിഡന്റ് പി.ജെ. തോമസ്, ജ നറല്‍ സെക്രട്ടറി എം.എന്‍. മധു, യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം പി.എച്ച് ശൈലേഷ് കുമാര്‍, ബിജെപി നേതാക്കളായ ഉണ്ണി വല്ലയില്‍, കെ.എസ്. ഉണ്ണികൃഷ്ണന്, പി.എസ്. അനില്‍കുമാര്‍, സരള പൗലോസ്, ഷാജി കണ്ണന്‍കോട്ടില്‍, എം.ആശിഷ്, കെ.ആര്. രാജേഷ്, എം.പി. പീ താംബരന്‍, പി.വി. ദുര്‍ഗ്ഗപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
കാഞ്ഞിരമറ്റം റയില്‍വേ സ്റ്റേഷന് ഹാള്‍ട് സ്റ്റേഷനായി ത രംതാഴ്ത്തരുതെന്നാവശ്യപ്പെട്ടു കൊണ്ട് പസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് രഘുനാ ഥ് നൂറ് കണക്കിനാളുകള്‍ ഒപ്പിട്ട ഭീമഹര്‍ജി വേദിയില്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: