ന്യൂദല്‍ഹി: രോഗം ഭേദമാകാന്‍ മരുന്ന് കഴിക്കണമെന്നില്ല കേട്ടോ, അല്പം ചിക്കന്‍ അകത്താക്കിയാല്‍ മതി.. ചുമ്മാതെ പറയുന്നതല്ല, അക്ഷരാര്‍ത്ഥത്തില്‍ ഇത് ശരിയാണ്. കോഴിക്ക് രോഗങ്ങള്‍ വരാതിരിക്കാനും വന്നാല്‍ ഭേദമാകാനും തൂക്കം കൂടാനും എല്ലാം ഇന്ന് സര്‍വ്വസാധാരണമായ ആന്റിബയോട്ടിക്കുകളാണ് ഉപയോഗിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളാണ് ഇപ്പോള്‍ ഇന്ത്യക്കാരില്‍ കാണുന്നത്. ഇതിനു കാരണം ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്ന കോഴികളാണ്. ദല്‍ഹിയിലെ ഇറച്ചിക്കോഴികളില്‍ നടത്തിയ പരിശോധനയില്‍ ഏഴുതരം ആന്റിബയോട്ടികളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.ഇവ സ്ഥിരമായി ചിക്കന്‍ വെട്ടിവിഴുങ്ങുന്നവരിലും എത്തുന്നു. ഇത്തരക്കാര്‍ക്ക് രോഗചികില്‍സയുടെ ഭാഗമായി ആന്റിബയോട്ടിക്കുകള്‍ നല്കിയാലും ഏശില്ല. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ജനജീവിതം ഭീഷണിലായതിനാല് പൗള്‍ട്രി ഫാമുകളില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് തടയണമെന്ന് സെന്റര്‍ അധികൃതര്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.സിപ്രോഫ്ളോക്സാസിന്, ഓക്സിടെട്രാസൈകഌന്, ക്ളോര്ടെട്രാ സൈകഌന്‍, ഡോക്സി സൈകഌന്‍, എന്റോഫ്ളോക്സാസിന്‍, നിയോമൈസിന്‍ എന്നിവ പോലുള്ള സര്‍വ്വ സാധാരണമായ ആന്റിബയോട്ടിക്കുകളാണ് കോഴികള്‍ക്ക് നല്‍കുന്നതെന്ന് ഡയറക്ടര്‍ സുനിതാ നാരായണ്‍ പറഞ്ഞു.മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളാണ് ഇതുമൂലം വ്യാപകമാകുന്നത്. ന്യുമോണിയ, സെപ്സിസ്, ക്ഷയംഎന്നിവയ്ക്കുള്ള ചികില്‍സ ഇതിനാല്‍ കടുപ്പമേറി വരികയാണ്. 35 മുതല്‍ 42 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ വന്‍തോതിലാണ് ഈ മരുന്നുകള്‍ കോഴികള്‍ക്ക് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: