പമ്പാവാലി: മലയോര മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയകേന്ദ്രമായ തുലാപ്പള്ളി ആയുര്‍വേദ ആശുപത്രിയുടെ ശോചനീയാവസ്ഥ ഉടനെ പരിഹരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കഴിഞ്ഞ എട്ട് വര്‍ഷമായി ആശുപത്രി വികസനസമിതിപോലും വിളിച്ചുകൂട്ടാന്‍ കഴിയാതെ ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ആധികൃതര്‍ ബോധപൂര്‍വ്വം അട്ടിമറിക്കുകയായിരുന്നുവെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് അനോജ് ആരോപിച്ചു. ഡിഎംഒ അടക്കം ഉന്നതാധികാരികള്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും നപടിയാകാതിരുന്നതിനെ തുടര്‍ന്നാണ് ബിജെപി പ്രതിഷേധത്തിനായി രംഗത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
മഴക്കാലത്ത് ചേര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ മരുന്നുകള്‍ കൂട്ടാന്‍പോലും വെള്ളമില്ല. വൈദ്യുതിയില്ലാത്തതുമൂലം ആശുപത്രി ഇരുട്ടില്‍ പ്രവര്‍ത്തിക്കേണ്ട ഗതികേടിലുമാണ്. ആഴ്ചയില്‍ രണ്ടുദിവസം രണ്ടുമണിക്കൂര്‍ മാത്രമാണ് ഡോക്ടറെത്തി ആശുപത്രി തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയോര മേഖലയിലെ ഏക സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിദിനമായി ഉയര്‍ത്തി ചികിത്സാ സംവിധാനം മെച്ചപ്പെടുത്താന്‍ അധികൃതര്‍ തയ്യാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
തുലാപ്പള്ളിയില്നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിനുശേഷം നടന്ന ധര്‍ണ്ണയില്‍ ബിജെപി മേഖല പ്രസിഡന്റ് ഇ.കെ. ബിജു അധ്യക്ഷത വഹിച്ചു. പെരുനാട് ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പ്രസാദ് മാടമണ്‍, അഭിലാഷ് പമ്പാവാലി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: