ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഏഴാം ദിവസം ഇന്ത്യ മികച്ച പ്രകടനം നടത്തി. മൂന്ന് വെള്ളി മെഡലുകള്‍ നേടിയ ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ ഒരെണ്ണം ഉറപ്പിക്കുകയും ചെയ്തു. വനിതകളുടെ 53 കി.ഗ്രാം, 58 കി.ഗ്രാം വിഭാഗത്തില്‍ ലളിത, സാക്ഷി മാലിക് പുരുഷന്മാരുടെ 61 കി.ഗ്രാം ഇന്ത്യയുടെ ഭജ്രംഗ് കുമാര്‍ എന്നിവരാണ് വെള്ളി മെഡലുകള്‍ നേടിയത്. 97 കി.ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ സത്യവ്രത് കാഡിയാന് ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.
വനിതകളുടെ 53 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനലില്‍ ഇന്ത്യയുടെ ലളിത നൈജീരിയയുടെ ഒഡുനായോ അഡേക്യുറോയോട 5-0ന് പരാജയപ്പെട്ടാണ് വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെട്ടത്. ലളിത സ്കോട്ട്ലന്റിന്റെ ഷാനോണ്‍ ഹോക്കെയെ 4-0ന് കീഴടക്കിയായിരുന്നു കലാശപ്പോരാട്ടത്തിന് ഇടംപിടിച്ചത്. എന്നാല്‍ അതേ ഫൈനലില്‍ എതിരാളിയുടെ മികവിന് മുന്നില്‍ ലളിതക്ക് പരാജയം സമ്മതിക്കേണ്ടിവന്നു.
58 കി.ഗ്രാം ഫ്രീ സ്റ്റൈലില്‍ സാക്ഷി മാലിക്കും നൈജീരിയന്‍ താരത്തോടാണ് ഫൈനലില്‍ പരാജയപ്പെട്ടത്. 4-0ന് അമിനാറ്റ് അഡേനിയയാണ് സാക്ഷിയെ ഫൈനലില്‍ കീഴടക്കിയത്. സാക്ഷി മാലിക് കാനഡയുടെ ബ്രാക്സ്റ്റണ്‍ സ്റ്റോണിനെ 8-5ന് പരാജയപ്പെടുത്തിയായിരുന്നു ഫൈനലില്‍ എത്തിയത്.
പുരുഷന്മാരുടെ 61 കി.ഗ്രാം വിഭാഗത്തില്‍ കാനഡയുടെ ട്രെംബെലെയോട് 4-1ന് പരാജയപ്പെട്ടാണ് ഭജ്രംഗ്കുമാര് വെള്ളിമെഡല്‍ നേടിയത്. നേരത്തെ നൈജീരിയയുടെ അമാസ് ഡാനിയേലിനെ 5-2ന് പരാജയപ്പെടുത്തിയാണ് ഭജ്രംഗ്കുമാര് ഫൈനലില്‍ പ്രവേശിച്ചത്.
91 കി.ഗ്രാം വിഭാഗത്തില്‍ സത്യവ്രത് കാഡിയാന് ഇംഗ്ലണ്ടിന്റെ ലിയോണ്‍ റാറ്റിഗാനെ 8-4നും പരാജയപ്പെടുത്തി കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. വനിതകളുടെ വനിതകളുടെ അതേസമയം ഇന്ത്യയുടെ നവജ്യോത് കൗര്‍ വനിതകളുടെ 69 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയുടെ സെമിയില്‍ കാനഡയുടെ ഡോരി യീറ്റ്സിനോട് പരാജയപ്പെട്ടു.
അതേസമയം ഇന്നലെ ഇന്ത്യക്ക് അപ്രതീക്ഷിതമായി ഒരു വെങ്കലമെഡല്‍ സ്വന്തമായി. വനിതകളുടെ 53 കി.ഗ്രാം ഭാരോദ്വഹനത്തില്‍ സ്വാതി സിംഗാണ് വെങ്കലം നേടിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സ്വര്‍ണ്ണം നേടിയ നൈജീരിയയുടെ 16കാരി ചിക അമലാഹ ഡോപ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നാലാം സ്ഥാനത്തായിരുന്ന സ്വാതിക്ക് വെങ്കലം ലഭിച്ചത്. നേരത്തെ വെങ്കലം നേടിയ ഇന്ത്യയുടെ മാറ്റ്ഷ സന്തോഷിക്ക് വെള്ളിമെഡലും ലഭിച്ചു. ഇതോടെ ഭാരോദ്വഹന വേദിയില്‍ നിന്ന് ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്ന് സ്വര്‍ണ്ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 12 ആയി. കഴിഞ്ഞ ദല്‍ഹി ഗെയിംസില്‍ നേടിയതിനേക്കാള്‍ രണ്ടെണ്ണം അധികമാണ് ഇത്തവണത്തെ ഇന്ത്യന്‍ വെയ്റ്റ്ലിഫ്റ്റര്‍മാര്‍ നേടിയത്.
വനിതകളുടെ സ്ക്വാഷ് ഡബിള്‍സില്‍ ഇന്ത്യയുടെ ദീപിക പള്ളിക്കല്‍-ജോഷ്ന ചിന്നപ്പ ലോക ഒന്നാം നമ്പര്‍ ജോഡികളായ മലേഷ്യയുടെ നിക്കോള്‍ ഡേവിഡ്-ലോ വീ സഖ്യത്തെ അട്ടിമറിച്ചു. 11-8 11-5 എന്ന നിലയിലാണ് ദീപിക-ജോഷ്ന സഖ്യം മലേഷ്യന്‍ സഖ്യത്തെ അട്ടിമറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: