എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിനായി എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും മലയോരമേഖലയിലെ ജനങ്ങളുടെ സുരക്ഷിതത്വത്തിനുമായി കണമലയില്‍ നിര്‍മ്മാണമാരംഭിച്ച പുതിയ പാലത്തിന്റെ പണി അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പുതിയ സമരരീതിയിലേക്ക്. സംസ്ഥാന പൊതുമരാമത്ത് മന്ത്രി നേരിട്ടെത്തി പ്രഖ്യാപിച്ച കാലാവധിയും കഴിഞ്ഞ് പണി ആഴ്ചകള്‍ പിന്നിടാനുണ്ടായ അധികൃതരുടെ കുറ്റകരമായ അനാസ്ഥക്കെതിരെ ജനകീയ കൂട്ട ഉറക്ക സമരം നടത്താന്‍ ബിജെപി തീരുമാനിച്ചിരിക്കുകയാണെന്നും മണ്ഡലം പ്രസിഡന്റ് വി.സി അജികുമാര്‍ പറഞ്ഞു.
ആഗസ്റ്റ് 17 ന് രാവിലെ 10 മണി മുതല്‍ കണമലയില്‍ പായും തലയിണയും ഉപയോഗിച്ച് റോഡില്‍ കിടന്ന് ഉറക്കസമരം നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. കരാറുകാരന് പണം നല്‍കാതെയും സമയബന്ധിതമായി പണികള്‍ ചെയ്യിക്കാതെയും സര്‍ക്കാരും ഉദ്യോഗസ്ഥരും പാലം പണി അനിശ്ചിതത്വത്തിലാക്കുകയായിരുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തീര്ത്ഥാടനത്തിനുംമലയോരമേഖലയുടെ വികസനത്തിനും മറ്റും വഴിയൊരുക്കുന്ന പാലം നിര്‍മ്മാണ കാര്യത്തില്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും ഉറക്കം നടിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കണമലയില്‍ ജനകീയ കൂട്ട ഉറക്കസമരത്തിന് ബിജെപി തയ്യാറായതെന്നും നേതാക്കള്‍ പറഞ്ഞു.
കരാറുകാരന് യഥാസമയം പണം നല്‍കാത്തതിനെ തുടര്‍ന്ന് പണി അനിശ്ചിതത്വത്തിലായ വിവരം ‘ജന്മഭൂമി’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാലു മാസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രിതന്നെ പ്രഖ്യാപിച്ചുവെങ്കിലും വരുന്ന ശബരിമല തീര്‍ത്ഥാടന വേളയില്‍ പോലും പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ ആരോപിച്ചു. ബിജെപി മൂക്കന്‍പെട്ടി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരപ്രഖ്യാപന യോഗം പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി അജി ഉദ്ഘാടനം ചെയ്തു. വി.പി മോഹനന് അധ്യക്ഷതവഹിച്ച യോഗത്തില്‍ യുവമോര്‍ച്ച പമ്പാവാലി മേഖല പ്രസിഡന്റ് സന്തോഷ് പാലമൂട്ടില്‍, സെക്രട്ടറി സനോജ് വാക്കയില്‍, ശരണ്‍ വി. ശി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: