‘ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമമാായുസു മോര്‍ക്ക നീ
വഹ്നിസന്തപ്തലോഹസ്ഥാംബു ബിന്ദുനാ
സന്നിഭംമര്ത്യജന്മംക്ഷണഭംഗുരം
മനുഷ്യജീവിതത്തിന്റെ സാഫല്യം എന്ത് അത് അനുഭവിക്കേണ്ടത് എങ്ങനെ, പുലര്‍ത്തേണ്ട മനോഭാവം എന്ത് തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്മണനെ നിമിത്തമാക്കിക്കൊണ്ട് ഭഗവാന് ശ്രീരാമചന്ദ്രന് പ്രപഞ്ചത്തിലെ സകല മനുഷ്യര്‍ക്കുമായി ഉപദേശിക്കുകയാണ് ലക്ഷ്മണോപദേശത്തിലൂടെ. ഞാന്‍ ദേഹമാണ് എന്ന പരിമിതമായ അഭിമാനത്തില്‍ നിന്നാണ് ഞാനെന്ന ഭാവം രൂപംകൊള്ളുന്നത്. ഞാന്‍ ഈ ദേഹമല്ല ആത്മാവാണ് എന്ന ബോധം ഉള്ളില്‍ തെളിയുന്നതാണ് ജ്ഞാനം. കാമം, ക്രോധം, ലോഭം, മോഹം ഇവയെല്ലാം നമ്മുടെ ഉള്ളില്‍ വളരുന്ന ശത്രുക്കളാണ്. വ്യക്തിയെ നാശത്തിലേക്കും തകര്‍ച്ചയിലേക്കും നയിക്കുന്നത് ക്രോധമാണ്. ക്രോധം മനസ്സില്‍ വളരുമ്പോള്‍ മനസ്സിന്റെ സമനില തെറ്റുകയും ബുദ്ധി നന്നായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യും. ക്രോധം ധര്‍മ്മത്തില്‍നിന്നും വ്യക്തികളെ വ്യതിചലിപ്പിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ട് നല്ല മനുഷ്യര്‍ ക്രോധത്തെ പൂര്‍ണമായും ഉപേക്ഷിക്കണം. ഭഗവദ്ഗീതയില്‍ കൃഷ്ണനിലൂടെ നാം കേള്‍ക്കുന്നു. FC65AB11
”കാമഏഷ ക്രോധ എഷ
രജോഗുണസമുദ്ഭവഃ
മഹാശനോമഹാപാദ്മാ
മിദ്ധേ്യനമിഹവൈരിണം”
രജോഗുണത്തില്‍നിന്നും ഉദ്ഭവിക്കുന്ന കാമവും ക്രോധവും എല്ലാറ്റിനേയും അശിക്കുന്നതും മഹാപാപങ്ങള്‍ക്ക് കാരണവും ആകുന്നു. അതിനെ ശത്രുവായി അറിയുക. നമ്മുടെ ഉള്ളിലിരുന്നുകൊണ്ട് പാപങ്ങള്‍ക്ക് പ്രേരണ നല്കുന്ന ഈ ശത്രുക്കളെ വെളിയിലാക്കണം. അതിന് ആത്മശക്തി വളര്‍ത്തുകയും ഈശ്വരകാരുണ്യം നേടുകയും വേണം.FC65AB11
”കര്‍മ്മങ്ങള്‍ സംഗങ്ങളൊന്നിലും കൂടാതെ
കര്‍മ്മഫലങ്ങളില്‍ കാംക്ഷയും കൂടാതെ
കര്‍മ്മങ്ങളെയും വിധിച്ചവണ്ണം പര-
ബ്രഹ്മണിനിത്യേ സമര്‍പ്പിച്ചു ചെയ്യണം”
നിത്യജീവിതത്തില്‍ ഓരോ വ്യക്തിയും കര്‍മ്മാനുഷ്ഠാനത്തില്‍ പാലിക്കേണ്ട സനാസതനമായ നിയമമാണ് ശ്രീരാമ ചന്ദ്രന് ലക്ഷ്മണോപദേശത്തിലൂടെ നല്‍കുന്നത്. ഉപദേശം ശ്രദ്ധയോടെ കേട്ട ലക്ഷ്മണനിലുണ്ടായ ബോധോദയം എന്തെന്ന് ജ്യേഷ്ഠനോട് തുറന്നു പറയുന്നു.FC65AB11
”എന്നുള്ളിലുണ്ടായിരുന്നോരു സംശയം
നിന്നരുളപ്പാടു കേട്ടു തീര്‍ന്നൂ തുലോം”
മനുഷ്യ മനസ്സിന് കാലുഷ്യം അകന്ന് പ്രകാശം നിറയാന്‍ ഉപകരിക്കുന്ന ഭഗവദ്ഗീതയാണ് ലക്ഷ്മണോപദേശം.
തലനാട് ജി.ചന്ദ്രശേഖരന് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: