കാക്കനാട്:സാജോയുടേയും ഭാര്യയുടേയും മക്കളുടേയും മരണം എങ്ങനെയെന്ന് സംശയം. രണ്ടു ദിവസമായി സാജോയുടെ സുഹൃത്തുക്കള്‍ ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടര്‍ന്ന് ബുധനാഴ്ച രാത്രി പതിനൊന്നോടെ സുഹൃത്തുക്കളെത്തി നടത്തിയ പരിശോധനയില്‍ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്ന് വ്യക്തമായി. എന്നാല്‍ മുറിക്കുള്ളില്‍ ലൈറ്റും,ടി.വി.യുടെയും ഫാനിന്റെയും ശബ്ദവും കേട്ട് സംശയം തോന്നിയ ഇവര്‍ തൃക്കാക്കര പോലീസില്‍ വിവരമറിയിച്ചു.
പോലീസെത്തി പൂട്ട് തകര്‍ത്ത് അകത്തു പ്രവേശിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുട്ടികള്‍ക്ക് മാമ്പഴത്തില്‍ പുരട്ടിയും സാജോയും ദീപ്തിയും കാപ്പിയിലും വിഷം കലര്‍ത്തി കഴിച്ചെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.എല്ലാവരും ചോര ചര്‍ദ്ദിച്ചിരുന്നതായും പോലീസ് പറഞ്ഞു.
ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ നിശാന്തിനി ,എ.സി.പി.സേവ്യര്‍ സെബാസ്ത്യന് ,തൃക്കാക്കര,കളമശ്ശേരി പോലീസ് സ്റ്റേഷനുകളിലെ എസ് .ഐ.മാര്‍ എന്നിവരുള്‍പ്പെടെ വന്‍പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
സാജോ വരുമാനത്തില്‍ കൂടുതല്‍ ചെലവഴിക്കുന്ന സ്വഭാവമുള്ള ആളായിരുന്നുവെന്ന് അന്വേഷണത്തില്‍ ബോധ്യമായതായി ഡി .സി.പി.നിശാന്തിനി പറഞ്ഞു.ആദ്യം തങ്ങളുടെ രണ്ടുകുട്ടികളും മരിച്ചുവെന്ന് ഉറപ്പു വരുത്തിയ ശേഷമാകാം സാജോയും ,ദീപ്തിയും ജീവനൊടുക്കിയതെന്നും അവര്‍ പറഞ്ഞു.അകത്ത് നിന്നും മുറി പൂട്ടിയിരുന്നതിനാല്‍ പുറമേ നിന്നും ആരും വന്നിട്ടില്ല.കൂടാതെ നാല് മൃതശരീരങ്ങളിലും സംശയിക്കവിധത്തിലുള്ള ഒരു മുറിപ്പാടുകളും ഉണ്ടായിരുന്നില്ല.നിശാന്തിനി പറഞ്ഞു.
എന്നാല്‍ ഏതുവിധത്തിലാണ് ഇവര്‍ ജീവനൊടുക്കിയതെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ പറയാന്‍ കഴിയുയെന്ന് ജില്ലാ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ സയന്റിഫിക് അസിസ്റ്റന്റ് മേരി ഷെറിന് പറഞ്ഞു. മാങ്ങാക്കഷണത്തില് വിഷം പുരട്ടിക്കഴിച്ചാലും പാത്രത്തില്‍ അവശേഷിച്ച കഷണങ്ങള്‍ക്ക് നിറം മാറ്റം വരും .അതുണ്ടാകാത്തതിനാല്‍ ഇവര്‍ കുടിച്ച കാപ്പിയിലോ ,വെള്ളത്തിലോ വിഷം കലക്കി കുടിച്ചതാകാം. ഏതെങ്കിലും ഗുളികകള്‍ ഉള്ളില്‍ ചെന്നുമാകാം. ഷെറിന് പറഞ്ഞു.
ഭക്ഷണം മുഴുവന്‍ കഴിച്ച ശേഷമുള്ള പ്ലേറ്റും കണ്ടെത്തി.അടുക്കളയില്‍ ഗ്യാസ് അടുപ്പില്‍ കടലക്കറി വേവിച്ച് വെച്ചിരുന്നു.
ഹാളിലെ മൂലയില്‍ അക്വേറിയത്തിനു മുന്പില് കണ്ട ചെറിയ പ്ലേറ്റിലെ മാങ്ങാക്കഷണങ്ങളും,കവറിലെ കരിക്കട്ടയും , ഛര്‍ദ്ദി വീണ ബെഡ് ഷീറ്റിന്റെ ഭാഗങ്ങളും പരിശോധനക്കായി കാക്കനാട്ടെ കെമിക്കല്‍ ലാബിലേക്കയച്ചു.പോസറ്റ്മോര്ട്ടത്തിനു ശേഷം ഇന്നലെ വൈകിട്ടോടെ സാജോയുടെ മണ്ണുത്തിയിലെ വീട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: