പത്തനംതിട്ട: ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ നിറപുത്തരി ചടങ്ങുകള്‍ ഇന്ന് രാവിലെ 5.30നും 6 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. ഇന്നലെ വൈകിട്ട് 5.30ന് തന്ത്രി കണ്ഠര് മഹേശ്വരരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.നാരായണന് നമ്പൂതിരി നട തുറന്നു. ഇന്ന് രാവിലെ നിര്‍മ്മാല്യദര്‍ശനത്തിന് ശേഷം അഭിഷേകവും ഗണപതിഹോമവും നടക്കും. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും പതിനെട്ടാംപടിയിറങ്ങി ആഴിക്ക് സമീപമുള്ള ആല്മരച്ചുവട്ടില് ഭക്തര്‍ സമര്‍പ്പിച്ച നെല്‍ക്കറ്റകള്‍ തീര്‍ത്ഥം തളിച്ച് ശുദ്ധിവരുത്തും.
മേല്‍ശാന്തിയും മറ്റ് ശാന്തിക്കാരും ചേര്‍ന്ന് നെല്‍ക്കറ്റകള്‍ തലയിലേറ്റി ക്ഷേത്രത്തിന് വലംവെയ്ക്കും. തുടര്‍ന്ന് ഗണപതിഹോമം നടക്കുന്ന മണ്ഡപത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷം ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി ഭഗവാന് സമര്‍പ്പിക്കും. പൂജകള്‍ക്ക് ശേഷം പുത്തരിപായസം ഭഗവാന് നിവേദിക്കും. പൂജിച്ച നെല്‍ക്കതിരുകള്‍ ക്ഷേത്രത്തിനു മുമ്പില്‍ ചാര്‍ത്തിയ ശേഷം കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കും. പൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി 10ന് നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: