ഒളിയമ്പ് എയ്ത് ശ്രീരാമചന്ദ്രനുതന്നെ ബാലിയെ വധിക്കേണ്ടിവന്നു. ജീവന് വേര്പ്പെടുന്നതിനുമുന്പ് ഭഗവാന്റെ വിശ്വാസിയായ ബാലി കാരണം ചോദിക്കുന്നു.
പുത്രീ, ഭഗിനീ, സഹോദരഭാര്യയും
പുത്രകളത്രവും മാതാവുമേതുമേ
ഭേദമില്ലെന്നല്ലോ, വേദവാക്യം അതു
ചേതസി മോഹാന്‍ പരിഗ്രഹിക്കുന്നു
സഹോദരന്റെ ഭാര്യയെ സ്വന്തമാക്കിയ തെറ്റാണ് നിന്റെ പാപഫലം എന്ന് വ്യക്തമാക്കിക്കൊടുത്തു. അന്ധമായ അനുകരണത്താല്‍ സംസ്കാരം നശിപ്പിച്ച സ്ത്രീയെ കേവലം ഉപഭോഗവസ്തുവാക്കാന്‍ നടക്കുന്ന ഒരു വലിയ വിഭാഗം കേരളത്തിലിന്നുണ്ട്. തികച്ചും ”മോറല്‍” എഡ്യൂക്കേഷന്‍ എന്ന വിധത്തില്‍ കുട്ടികളിലൂടെ ഉറപ്പിക്കേണ്ട മൂല്യങ്ങള്‍ ഇതാണ്. തെറ്റായ ധാരണ പരത്തുന്ന നാടകാദികള്‍ നിരോധിച്ച് പകരം രാമായണാദികള് പ്രചരിക്കണം.
”കര്‍മ്മണാ ജായതേജന്തു
കര്‍മ്മണൈവ വിലീയതേ
സുഖം ദുഃഖം ഭയം ക്ഷേമം
കര്‍മ്മണൈവ ഉപലഭ്യതേ”
സ്വന്തം പ്രവൃത്തിദൂഷ്യം കൊണ്ടുതന്നെയാണ് തനിക്ക് ഈ വിധം മരണം വന്നുചേര്‍ന്നത്, എന്നു തിരിച്ചറിഞ്ഞ ബാലി സ്വസ്ഥനായി മരിച്ചു.
ഭാരതീയ സംസ്കാരത്തിന്റെ മഹത്വം ഈ തത്വത്തിലധിഷ്ഠിതമാണ്. സ്വധര്‍മ്മം തിരിച്ചറിഞ്ഞിരുന്നവരാണ് നമ്മുടെ പൂര്‍വികര്‍. വനവാസിയായിരുന്ന സ്ത്രീയാണ് കാട്ടാളപത്നി. അവര്‍പോലും വാല്മീകിയുടെ പൂര്‍വ്വാശ്രമത്തില്‍ കൊടുത്ത ഉപദേശം ഇതാണ്.
”താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്‍ താന്‍ അനുഭവിയ്ക്കെന്നേ വരൂ!”
ദേഹബലത്താല്‍ മത്തനായി സൂര്യമണ്ഡലത്തിലേക്കു പറക്കാന്‍ ശ്രമിച്ച ‘സമ്പാതി’ എന്ന കഴുകനിലൂടെ ഋഷി വെളിപ്പടുത്തിയത് ജനതിക ശാസ്ത്രമാണ്. ജനനവും മരണവും പുനര്‍ജന്മവും എന്നാല്‍ എന്ത്? പിതൃക്കളെ പൂജിക്കുന്നത് എന്തുകൊണ്ടാണ്? പുത്രന്റെ പുത്രനായി വരുന്നത് സ്വന്തം പിതാവാണ്. പിതൃ തന്മാത്രകള് എങ്ങനെ ഭൂമിയില്‍ പതിയ്ക്കുന്നു. ചന്ദ്രലോകമെന്ന സ്വര്‍ഗ്ഗം. പിന്നീട് മഴയിലൂടെ ശാല്ല്യാദികളില് അതായത് പുല്ക്കൊടിയില്പോലും ജീവതന്മാത്ര കയറിപ്പറ്റുന്നു. സന്ധ്യാന്നം കഴിക്കുന്നതിന്റെ കാരണം ഇതൊക്കെയായിരുന്നു.
ഗര്‍ഭാവാസം മുതല്‍ മറവികൊണ്ട് പൂര്‍വ്വജന്മം മറക്കുന്ന ജീവന് മായാബദ്ധനായി വീണ്ടും ഭൂലോകവാസം ദുര്‍വിനിയോഗം ചെയ്യുന്നു. ആധുനിക ശാസ്ത്രത്തിന് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത സത്യം സമ്പാതി വാക്യത്തിലുണ്ട്. കൂടുതല്‍ പഠിക്കുമ്പോള്‍ രാമായണത്തിലില്ലാത്തതൊന്നും ലോകത്തിലില്ലാ എന്നു പറയാം.
രമാദേവി അമ്മ,
ശ്രീ ശിവ പ്രഭാകര സിദ്ധാശ്രമം ചിങ്ങോലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: