പൂനെ: പൂനെയിലെ മലീന് ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ മരണമടഞ്ഞവരുടെ എണ്ണം 51 ആയി. നൂറിലേറെപ്പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. അതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കും. കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്.
ബുധനാഴ്ചയാണ് വലിയ കുന്ന് കനത്തമഴയില്‍ ഇടിഞ്ഞു വീണത്. ഒരു ഗ്രാമത്തിന്റെ ഒരു ഭാഗം തന്നെ ഇല്ലാതാകുകയായിരുന്നു.
മണ്ണിനടിയില്‍ കാണാതായ നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. അവര്‍ ജീവനോടെയുണ്ടാകാനിടയില്ലെന്നാണ് ആശങ്ക.ഇതിനകംഇരുപത്തി മൂന്ന് പുരുഷന്മാരുടേയും 22 സ്ത്രീകളുടേയും ആറു കുട്ടികളുടേയും ജഡങ്ങള്‍ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്.
700 പേര് വസിച്ചിരുന്ന ഗ്രാമമാണ് നാമാവശേഷമായത്. നവരില് നൂറ്റന്പതിലേറെപ്പേരാണ് മണ്ണിനടിയിലായത്.നാല്പതു വീടുകള്‍ തകര്‍ന്നടിഞ്ഞു. മണ്ണിനടിയില്‍ പെട്ടവരില്‍ എട്ടുപേരെ മാത്രമേ ജീവനോടെ പുറത്തെടുക്കാന്‍ കഴിഞ്ഞുള്ളൂ. പുറത്തെടുത്ത മൃതദേഹങ്ങള്‍ വ്യാഴാഴ്ച കൂട്ടമായി സംസ്ക്കരിച്ചു. 250ലേറെ പേരാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: