കാസര്‍കോട്: യാത്രക്കാരെ കൊള്ളയടിച്ച് രക്ഷപ്പെടുകയായിരുന്ന ഹൈവേ കവര്‍ച്ചാ സംഘത്തെ കാസര്‍കോട് പോലീസ് പിടികൂടി. മുംബൈ താനെ സ്വദേശികളായ നാലംഗ സംഘമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും തോക്കും വടിവാളുകളും കണ്ടെടുത്തു. താനെയിലെ അബ്രാര്‍ എന്ന ബഷീര്‍ (32), മുനീര്‍ (19), മുഷ്താഖ്, (35), ഗുലാം മുഹമ്മദ് എന്ന ഇസ്ഹാഖ് ഷേഖ് (33) എന്നിവരെയാണ് കാസര്‍കോട് സി.ഐ.ജേക്കബും സംഘവും കറന്തക്കാട് ദേശീയപാതയില്വെച്ച് അറസ്റ്റ് ചെയ്തത്. പ്രതികള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ഉള്ളാള്‍ പോലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
വ്യാഴാഴ്ച രാത്രിയില്‍ പ്രതികള്‍ മംഗലാപുരം തെക്കോട്ട് വെച്ച് യാത്രക്കാരെ കൊള്ളയടിച്ചിരുന്നു. ഷിറിയയിലെ മൊയ്തീന്റെ മകന് അഹമ്മദ് മുസ്തഫയും സൂഹൃത്തുക്കളുമാണ് കവര്‍ച്ചക്കിരയായത്. തോക്കും വടിവാളും കാട്ടി ഭീഷണിപ്പെടുത്തി 11,000 രൂപയും രണ്ട് മൊബൈല്‍ ഫോണും കവര്‍ച്ചാ സംഘം കൈക്കലാക്കി. അഹമ്മദും സുഹൃത്തുക്കളും ഉടന്‍ തന്നെ വിവരം ഉള്ളാള്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. തുടര്‍ന്ന് ഉള്ളാള്‍ പോലീസ് കാസര്‍കോട് കണ്ട്രോള് റൂമിലേക്ക് വിവരം കൈമാറി. കാസര്‍കോട് സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് ചൗക്കിയില്‍ വെച്ച് പ്രതികള്‍ സഞ്ചരിച്ച കാറിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് കാറിനെ പിന്തുടര്‍ന്ന പോലീസ് കറന്തക്കാട് വെച്ച് പ്രതികളെ അറസ്റ്റുചെയ്തു.
പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ഉള്ളാള്‍ എസ്.ഐയും സംഘവും കാസര്‍കോട്ട് എത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് താനെ പോലീസുമായും ബന്ധപ്പെട്ടിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. എഎസ്ഐമാരായ ആന്റണി, രാധാകൃഷ്ണന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രജീഷ്, ജിനേഷ്, സുമേഷ്, സുധീഷ്, രാജേഷ്, രഞ്ജിത്, ശ്രീജിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായി
രുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: