ആലുവ: മഴയില്‍ പെരിയാര്‍നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ആലുവ മണപ്പുറം ശിവക്ഷേത്രത്തില്‍ സന്ധ്യയോടെ വെള്ളം കയറി. മണപ്പുറം കടവുകള്‍ പൂര്‍ണമായി വെള്ളത്തിനടിയിലായി.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി നാശനഷ്ടമുണ്ടായിരുന്നു. ഡാമുകള്‍ തുറന്നുവിട്ടതും മഴ കനത്തതുമായിരുന്നു നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് കാരണമായത്. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന് ശിവക്ഷേത്രത്തിലെ തറയും സ്വയംഭൂ വിഗ്രഹവും വെള്ളത്തിലാവുന്നതോടെയാണ് ആറാട്ടുത്സവം നടക്കുന്നത്. ഇത്തവണത്തെ ആറാട്ടുത്സവത്തെ വരവേല്‍ക്കാന്‍ ഭക്തര്‍ കാത്തിരിക്കുകയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: