കൊച്ചി: കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ വിദഗ്ധ പഠനം വേണമെന്ന് ഹൈക്കോടതി. ലാഭകരമല്ലാത്ത റൂട്ടുകളില്‍ കെഎസ്ആര്‍ടിസിയുടെ സര്‍വീസ് വെട്ടിച്ചുരുക്കി സ്വകാര്യബസുകള്‍ക്ക് അവസരം നല്‍കാമെന്ന് കോടതി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയില്‍നിന്ന് വിരമിച്ച ജീവനക്കാര്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് സി.കെ.അബ്്ദുല്‍ റഹീമിന്റെ നിരീക്ഷണം. കെഎസ്ആര്‍ടിസിക്ക് ലാഭകരമല്ലാത്ത റൂട്ടുകളില്‍ സര്‍വീസ് കുറച്ച് സ്വകാര്യബസ്സുകള്‍ക്ക് കൈമാറാം. ഭാവിയില്‍ ലാഭനഷ്ടങ്ങളില്ലാതെ കെഎസ്ആര്‍ടിസി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണം. സര്‍ക്കാര്‍ തയാറാക്കിയ പുനരുദ്ധാരണപാക്കേജില്‍ കെഎസ്ആര്‍ടിസി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനും നടപടിയുണ്ടാകണമെന്ന് കോടതി പറഞ്ഞു.
അതേസമയം 1145 കോടിരൂപ സര്‍ക്കാര്‍ കുടിശിക നല്‍കാനുണ്ടെന്ന് കോടതിയില്‍ കെഎസ്ആര്‍ടിസി ബോധിപ്പിച്ചു. പ്രതിശീര്‍ഷ വരുമാനം 150 കോടിരൂപയും ചെലവ് 239 കോടി രൂപയുമാണ്. വരുമാനത്തിന്റെ അറുപത്തിയഞ്ച് ശതമാനവും വിരമിച്ച ജീവനക്കാരുടെ പെന്ഷന് ആനുകൂല്യങ്ങള്‍ക്കായാണ് ചെലവഴിക്കുന്നതെന്നും കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ആന്റണി ചാക്കോ കോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അതേസമയം കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിച്ച് അടുത്തമാസം 19ന് സത്യവാങ്മൂലം സമര്പിക്കാന് കോടതി നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: