കൊച്ചി: ടൈറ്റാനിയം അഴിമതിക്കേസില്‍ പ്രതിയാക്കപ്പെട്ടെങ്കിലും രാജിവെക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ.കെ. രാമചന്ദ്രന് മാസ്റററാണ് ആരോപണമുന്നയിച്ചിട്ടുള്ളത്. ഒരു സ്വകാര്യ വ്യക്തി നല്കിയ കേസില്‍ രാജിവക്കേണ്ട കാര്യമില്ല. വിജിലന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്കുന്ന കാര്യം ആലോചിച്ചു വരികയാണ്. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കമ്പനി അടച്ചുപൂട്ടേണ്ടി വരുമെന്ന സാഹചര്യത്തിലാണ് മാലിന്യ പഌന്റിന് അനുമതി നല്‍കിയത്. ഇതില്‍ താന്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്. എന്നാല്‍ അഴിമതിനടന്നു എന്ന ആരോപണം തെറ്റാണ്. അഴിമതി ഉണ്ടെങ്കില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എന്തിനാണ് ആഘോഷപൂര്‍വ്വം മാലിന്യ പഌന്റ് നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം നടത്തിയത് എന്നും മുഖ്യമന്ത്രി ചോദിച്ചു.എന്നാല്‍ പിന്നീട് പണി മുന്നോട്ട് പോയില്ല. എന്തുകാരണത്താലാണ് പണി നടക്കാഞ്ഞത് എന്ന് തനിക്കറിയില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് ഇതില്‍ കുറ്റക്കാര്‍.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ ത്യാഗരാജന് കമ്മിറ്റി നിര്‍ദ്ദേശമനുസരിച്ചാണ് മാലിന്യ പഌന്റിന് അനുമതി നല്‍കിയത്. എറണാകുളത്ത് എല്ലാ കമ്പനികള്‍ക്കുമായി ഏലൂരില്‍ പൊതുമാലിന്യ പഌന്റ് സ്ഥാപിക്കാനും അനുമതി നല്‍കിയിരുന്നു.2007 ല്‍ ഏലൂരിലെ പഌന്റ് പൂര്‍ത്തിയായി. ടൈറ്റാനിയത്തില്‍ പഌന്റ് പൂര്‍ത്തിയായില്ല. എന്തുകൊണ്ടാണെന്ന് വിശദീകരിക്കേണ്ടത് അന്നത്തെ സര്‍ക്കാരിന് നേതൃത്വം നല്കിയവരാണ്.
രമേശ് ചെന്നിത്തല കേസില്‍ നിരപരാധിയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. രമേശ് ഒരുഘട്ടത്തിലും ഈ കേസില്‍ ഇടപെട്ടിട്ടില്ല. കെ.കെ രാമചന്ദ്രന് മാസ്റ്ററെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹം ചെന്നിത്തലയുടെ പേര് കേസിലേക്ക് വലിച്ചിഴച്ചത്. കോടതി പരാമര്‍ശത്തിന്റെ പേരില്‍ രമേശ് ചെന്നിത്തല വിജിലന്‍സ് വകുപ്പ് ഒഴിയേണ്ട കാര്യമില്ല. മുന്‍പ് പാമോലിന്‍ കേസ് വന്നപ്പോഴും തന്റെ രാജിക്കായി മുറവിളി ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് താന്‍ നിരപരാധിയാണെന്ന് കോടതി കണ്ടെത്തി. രാജിവച്ചിരുന്നുവെങ്കില്‍ താന്‍ വിഢ്ഢിയാകുമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: