കോട്ടയം: നഗരത്തില്‍ ആരോഗ്യ വകുപ്പു നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ രീതിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു ഹോട്ടല്‍ അടച്ചുപൂട്ടി. കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം ടിബി റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളായ ദി പാരീസ്്, സൂര്യ എന്നീ ഹോട്ടലുകളാണ് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ നോട്ടീസ് നല്കി താത്കാലികമായി അടപ്പിച്ചത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന അടുക്കള, മലിനജലം ഓടയിലേക്കു ഒഴുക്കി വിടുന്നത്, അടുക്കളയിലുടെ പൂച്ചകള്‍ ഓടി നടക്കുന്നു തുടങ്ങിയ വൃത്തിഹീനമായ അന്തരീക്ഷം ഇവിടെങ്ങളില്‍ കണ്ടെത്തി. ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കു ഹെല്‍ത്ത് കാര്‍ഡുകള്‍ വേണമെന്നു നിര്‍ബന്ധമാണ്. എന്നാല്‍ പൂട്ടിയ ദി പാരീസ് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന 12 തൊഴിലാളികളില്‍ നാലു പേര്‍ക്കു മാത്രമാണു ഹെല്‍ത്ത് കാര്‍ഡുകള്‍ ഉണ്ടായിരുന്നത്. ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ ഹോട്ടലിലെ അടുക്കളയുടെ വൃത്തിയാണു പ്രധാനമായും നോക്കിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഐഷാബായി. ടെക്നിക്കല്‍ അസിസ്റ്റന്റ് ജോണ്സണ്, മാസ് മീഡിയ ഓഫീസര്‍ ദേവ് എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്. നഗരത്തിലെ മറ്റൊരു ഹോട്ടലിലും പരിശോധന നടത്തിയിരുന്നു. സേഫ് കേരള പദ്ധതിയുടെ ഭാഗമായി നടത്തിയ റെയ്ഡ് വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9656047451, 9605869153.
മുണ്ടക്കയത്തു നിന്ന് പഴകിയ ഭക്ഷണം പിടികൂടി
മുണ്ടക്കയം: മുണ്ടക്കയത്തെ സ്വകാര്യ ഹോട്ടലുകളിലും കള്ളുഷാപ്പിലും മറ്റു വ്യാപാര സ്ഥാപനത്തിലും റെയ്ഡ്. പഴകിയ ഭക്ഷണം പിടികൂടി. സേഫ് കേരളയുടെ ഭാഗമായി മുണ്ടക്കയം ടൗണിലും പരിസരപ്രദേശങ്ങളിലും ആരോഗ്യ വകുപ്പധികൃധര്‍ നടത്തിയ റെയ്ഡിലാണ് വ്യാപകമായി പഴകിയ ഭക്ഷണം പിടികൂടിയത്. ദേശീയപാത183ല്‍ വൈഎംസിഎ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ വഴിയോരത്തില്‍ നടത്തിയ റെയ്ഡില്‍ ആഴ്ചകള്‍ പഴക്കമുളള ഭക്ഷണങ്ങളാണ് പിടിച്ചെടുത്തു നശിപ്പിച്ചത്. ദിവസങ്ങള്‍ പഴക്കമുളള നൂറുകണക്കിനു ചപ്പാത്തി, വിവിധ തരത്തിലുളള ഇറച്ചി, പരിപ്പുകറി, കോഴിയിറച്ചി, ബിരിയാണി, സാമ്പാര്‍ തുടങ്ങിയ വിവിധ ഭക്ഷണങ്ങളാണ് പിടിച്ചെടുത്തത്. കൂടാതെ വൃത്തിഹീനമായ ഗ്രേന്റര്‍ മെഷീന്, മാലിന്യ ഓടകള്‍ എന്നിവ കണ്ടതോടെ ശുചീകരണ നടപടിക്കായി നോട്ടീസ് നല്കി. പരിശോധനകള്‍ക്ക് മെഡിക്കല്‍ ആഫീസര്‍ ഡോ. കെ.സി. ജയചന്ദ്രന്, ഇന്‍സ്പെക്ടര്‍ കെ. കാളിദാസ്, ജെഎച്ച്ഐമാരായ ആര്.വിജയകൃഷണന്, ബി. കൃഷ്ണകുമാര്‍, കെ. ജിതിന്, പി.എന്‍. ബിനു, എം.പി. പ്രകാശന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: