കോട്ടയം: നാടന്‍കലാരൂപങ്ങളുടെ മേളത്തിര്‍പ്പില്‍ ഓണത്തെ വരവേല്‍ക്കാന്‍ നാടുണര്‍ത്തി അത്തച്ചമയഘോഷയാത്ര. കേരളത്തിന്റെ സാംസ്കാരിക പൈതൃകങ്ങളും തനത് കലാരൂപങ്ങളും അത്തച്ചമയത്തിന് മാറ്റുകൂട്ടി.അണിഞ്ഞൊരുങ്ങിയ ബാലികബാലന്മാരും സ്ത്രീകളും അടക്കം നുറുകണക്കിന് ആളുകള്‍ അണിനിരന്ന് നഗരത്തെ വലയം ചെയ്്ത ഘോഷയാത്ര വീഷിക്കാന്‍ വഴിയോരത്ത് ആയിരങ്ങള്‍ കാത്തുനിന്നു.വിദേശ വിനോദസഞ്ചാരികളും അത്ഭുതപൂര്‍വം ഘോഷയാത്ര കണ്ടു നിന്നു ക്യാമറയില്‍ ഒപ്പിയെടുത്തു.മയിലിന്റെ മെയ്് വഴക്കത്തോടെ മെയ് അനക്കിയാടുന്ന മയൂരനൃത്തമായിരുന്നു ഘോഷയാത്രയ്ക്ക് മുന്നില്‍.ഓലക്കൂടയും ചൂടി തന്റെ പ്രജകളെ നോക്കികാണുന്ന മാവേലിവേഷങ്ങള്‍ ഓണത്തിന്റെ ഐതിഹ്യത്തിലേയ്ക്ക് ജനങ്ങളെ ഒരു നിമിഷം കൂട്ടികൊണ്ടുപോയി.വര്‍ത്തമാനകാലത്തെ സാമൂഹ്യ വിഷയങ്ങളെ കോര്‍ത്തിണക്കിയ നിശ്ചലദൃശ്യങ്ങള്‍, ഗോപികമാര്‍ക്കൊപ്പം ആടുന്ന കാര്‍വര്‍ണ്ണനെ അവതരിപ്പിക്കുന്ന രാധാകൃഷ്ണ നൃത്തം,ചന്തുവിനേയും ഉണ്ണിയാര്‍ച്ചയേയും ഓര്‍മ്മപ്പെടുത്തുന്ന കളരി അഭ്യാസം.പഞ്ചവാദ്യം, പഞ്ചാരിമേളം, വീരന് തെയ്യം, മാരിതെയ്യം, മുളന്ചെണ്ട, വടക്കന്‍ കോലുകളി, പാളപ്പടയണി, അര്‍ജുന നൃത്തം, നാസിക് ഡോല്, കരകാട്ട പമ്പമേളം, ആന,കുതിര, തേര്, റോളര്‍ സ്കേറ്റിംഗ്, ശിങ്കാരിമേളം, ബാന്റ്സെറ്റ്, പറയന്‍തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍,ഓട്ടന്തുള്ളല്, കഥകളി, വേലകളി, മോഹിനിയാട്ടം,ഭരതനാട്യം, കുച്ചിപ്പുടി, ഗരുഢന്‍ വേഷം, പുലികളി, എന്നിവ ഘോഷയാത്രയുടെ അഴകു കൂട്ടി. തിരുനക്കര ക്ഷേത്രമൈതാനത്താണ് കലാരൂപങ്ങള്‍ സംഗമിച്ചത്.മന്നംസാംസ്കാരിക സമിതിയും അക്ഷരനഗരിയിലെ സാംസ്കാരിക നായകരും കോട്ടയം പ്രസ് ക്ലബും സംയുക്തമായിട്ടാണു അത്തച്ചമയ ആഘോഷങ്ങള്‍ക്കു കളമൊരുക്കിയിരിക്കുന്നത്. ഘോഷയാത്രയ്ക്ക് മുന്നോടിയായി നടന്ന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു. ജോസ്് കെ. മാണി എംപി, ചലചിത്രസംവിധായകന്‍ ജയരാജ്, എംജി സര്‍വകാലശാല ആക്ടിംങ്ങ് വൈസ് ചാന്‍സലര്‍ ഷീന ഷുക്കൂര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി. ഗോവിന്ദന് നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, വൈസ് പ്രസിഡന്റ് ഫില്‍സണ്‍ മാത്യൂ, പ്രസ് ക്ലബ്് പ്രസിഡന്റ് ഷാലുമാത്യൂ തുടങ്ങി നിരവധി പേര് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: