കിഴക്കമ്പലം: എസ്ഡിപിഐയും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ചേര്‍ന്ന് കിഴക്കമ്പലത്ത് അഴിഞ്ഞാടി. ട്വന്റി 20 സംഘടിപ്പിച്ച ഓണംമേള അലങ്കോലപ്പെടുത്തുവാനായിരുന്നു നീക്കം. മൂവായിരത്തോളം വരുന്ന കുട്ടികളേയും സ്ത്രീകളെയും മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി നടത്തിയ റോഡ് ഉപരോധം മുന്‍കുട്ടി നിശ്ചയിച്ച് നടത്തിയതാണ്. പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടുകൂടി കഴിഞ്ഞ കുറെ മാസക്കാലമായി കിഴക്കമ്പലത്തും പരിസരപ്രദേശങ്ങളിലും നടമാടുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് കഴിഞ്ഞ രാത്രിയില്‍ സ്ത്രീകളെയും കുട്ടികളെയും ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓണംമേളയുടെ ഉദ്ഘാടന ചടങ്ങില്‍ ബന്ധികളാക്കിയത്.
കിഴക്കമ്പലത്തും സമീപപ്രദേശത്തും വളര്‍ന്ന് വരുന്ന മതതീവ്രവാദ സംഘടനകളെ പറ്റി പോലീസിന് വേണ്ടത്രവിവരങ്ങള്‍ ലഭിച്ചിട്ടും ഇവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ തയ്യാറായില്ല. കിഴക്കമ്പലത്ത് വ്യവസായികളടക്കം സാമൂഹ്യ രാഷ്ട്രീയ സംഘനകളുടെ കൂട്ടായ്മയായ ട്വന്റി-20 നടത്തുന്ന ഓണംമേളയുടെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഏകദേശം 3000ത്തോളം ജനങ്ങള്‍ പങ്കെടുത്തപ്പോള്‍ ഇത്രയും വലിയ ജനസഞ്ചയത്തെ സംരക്ഷിക്കാന്‍ വേണ്ട രീതിയിലുള്ള പോലീസ് സന്നാഹം ഉണ്ടായില്ല. ചെറിയ സംഘങ്ങളായി ഓണാഘോഷ നഗരയിലേക്കെത്തിയ കോണ്‍ഗ്രസ്സ് എസ്ഡിപിഐ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭരണകക്ഷിയായ കോണ്‍ഗ്രസ്സ് പോലീസിനെ നിഷ്ക്രിയമാക്കിയതും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി. ഏകദേശം നാല് മണിക്കൂറുകളോളം കോണ്‍ഗ്രസ്സ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മെമ്പര്‍മാര്‍, ജില്ലാ മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് ഗതാഗത തടസ്സം സൃഷ്ടിച്ചു. ഇത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള തീവ്രവാദി സംഘടനിയില്പ്പെട്ടവര്ക്ക് കിഴക്കമ്പലത്ത് എത്തിച്ചേരാന്‍ സൗകര്യമായി. ഇവര്‍ പോലീസിന് നേരെ കല്ലെറിയുകയാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജിലും പോലീസിനെ നേരെ നടത്തിയ കല്ലെറിലും നിരവധിപേര്‍ക്ക് പരിക്കേറ്റു. 13 പോലീസുകാര്‍ കല്ലേറില്‍ പരിക്കേറ്റ് പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ലാത്തി ചാര്‍ജ്ജില്‍ ചിതറിയോടിയ കോണ്‍ഗ്രസ്സ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കണ്ണില്‍ കണ്ട പലതും തല്ലിതകര്‍ക്കുകയും ചെയ്തു.
പത്തോളം ബൈക്കുകള്‍, ബിജെപിയുടെയും ട്വന്റി-20യുടെയും ഓണമേളയുടെയും ഫ്ളെക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. ഇതേ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ ഒത്തുകൂടിയ കോണ്‍ഗ്രസ്സ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അതുവഴി വന്ന കിറ്റെക്സ് കമ്പനിയുടെ സെയില്‍സ് വാഹനം പഞ്ചായത്തിന് മുമ്പില്‍ വച്ച് തീയിട്ടു നശിപ്പിച്ചു. മാരകായുധങ്ങളുമായി റോഡുപരോധിച്ച തീവ്രവാദ പ്രസ്ഥാനത്തിലുള്ളവര്‍ ഓണം മേളയുടെ പന്തലിലേയ്ക്ക് കടക്കാതിരുന്നതും അവിടെ തടിച്ച് കൂടിയ ജനങ്ങളെ നിയന്ത്രിച്ച് നിര്‍ത്താന്‍ ട്വന്റി-20 പ്രവര്‍ത്തകര്‍ക്കും നടത്തിപ്പ് കാര്‍ക്കും സാധിച്ചത് കിഴക്കമ്പലത്ത് സംഭവിക്കാമായിരുന്ന വലിയതരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചു. ഇതിന് ശേഷം ഇന്നലെ കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഓണാഘോഷം നടക്കുന്ന പന്തലിന്റെ അനുമതി നിഷേധിച്ച് കൊണ്ട് വീണ്ടും സ്റ്റോപ്പ് മെമ്മോ പതിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ഓണമേളയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇതോടുകൂടി കിഴക്കമ്പലത്തെ സാധാരണക്കാര്‍ക്ക് ലഭിക്കുമായിരുന്ന നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് 10% മുതല്‍ 50%വരെ വിലക്കുറച്ച് ലഭിക്കുമായിരുന്നത് പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ അക്രമം അഴിച്ച് വിട്ട് തടയുകയായിരുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാം ചുക്കാന്‍പിടിച്ചത് ഭരണത്തില്‍ സ്വാധീനമുള്ള ഒരു എംഎല്‍എ ആയിരുന്നു. ഭരണത്തിലിരിക്കുന്നവര്‍ തന്നെ നാട്ടില്‍ അക്രമം അഴിച്ച് വിട്ട് ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എസ്ഐമാരായ അലിയാര്, മോഹനന്, എഎസ്ഐ അബ്ദുല്‍ റഹ്മാന്, പോലീസുകാരായ സുരേഷ്, ബിജു, ഉണ്ണിക്കുട്ടന്, അമല്‍ മോഹന്‍, ഋഷികേശന്, ദിലീഷ്, ബയേഷ്, സുധീഷ്, സാബു.കെ. പീറ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കുഞ്ഞുമുഹമ്മദ്, മാത്യുകുട്ടി നമ്മണായി, ആരീസ് എന്നിവരാണ് പരിക്കുകളോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: