മുംബൈ: നരേന്ദ്ര മോദി സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ ഓഹരി വിപണിയില്‍ ശക്തമായ മുന്നേറ്റം. സെന്‍സെക്സ് എക്കാലത്തെയും മികച്ച ഉയരത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബോംബെ സൂചിക സെന്‍സെക്സ് 151 പോയിന്റ് ഉയര്‍ന്ന് 27,019ല്‍ ക്ലോസ് ചെയ്തു. 26,886നും 27,019നും ഇടയിലായിരുന്നു ഓഹരി വിപണിയുടെ ചലനം.
ആഗോള വിപണികളിലെ മുന്നേറ്റവും ആഭ്യന്തര വിപണിക്ക് നേട്ടമായി. സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ സൂചികയിലുമുണ്ടായി. നിഫ്റ്റി 55 പോയിന്റ് ഉയര്‍ന്ന് 8083ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരവസരത്തില്‍ 8101 വരെ സൂചിക ഉയര്‍ന്നിരുന്നു.
ബിഎസ്ഇയില്‍ 694 ഓഹരികള്‍ നേട്ടത്തിലാണ്. 172 ഓഹരികള്‍ നഷ്ടത്തിലും തുടരുന്നു. സിപ്ല, ഹീറോ, എച്ച്ഡിഎഫ്സി, മാരുതി, ടാറ്റ പവര്‍ എന്നിവയാണ് നേട്ടത്തിലുള്ളത്. ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നീ ഓഹരികളാണ് നഷ്ടത്തിലുള്ളത്.
വിദേശ ഓഹരികളിലെ ഒഴുക്കും മൊത്ത ആഭ്യന്തര ഉല്പാദനത്തിലുണ്ടായ വളര്‍ച്ചയുമാണ് വിപണിയെ മൂന്നോട്ട് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: