642. ദേവകീനന്ദനഃ – ദേവകീദേവിയുടെ പുത്രന്. ദേവമാതാവായ അദിതിയുടെ പുനര്ജ്ജന്മമായിരുന്നു. ദേവകി കശ്യപ പ്രജാപതിയുടെ പുനര്‍ജ്ജന്മമായ വസുദേവരുടെയും ദേവകിയുടെയും പുത്രനായി മഹാവിഷ്ണു കൃഷ്ണനായി അവതരിച്ചു.
643. സ്രഗ്വീഃ – മാലയണിഞ്ഞവന്‍, പൂമാലയണിഞ്ഞവന്. നാരായണീയം നൂറാം ദശകം രണ്ടാം ശ്ലോകത്തില്‍ ”മന്ദാരസ്രങ്തിവീതം തവ പൃഥു കബരീഭാരം” എന്നും ആറാം ശ്ലോകത്തില്‍” വക്ഷഃ ശ്രീവത്സരമ്യം തരളതര സമുദ്ദീപ്രഹാരപ്രതാനം നാനാവര്ണ്ണപ്രസൂനാവലികിസലയനീം വന്യമാലാം വിലോലല്ലോലംബാം ലംബമാനാ മുരസി തവ തഥാ ഭാവയേ രത്നമാലാം”എന്നും ഭഗവാന്റെ മാലകളെ വര്‍ണ്ണിക്കുന്നു. ഭഗവാന്റെ എല്ലാരൂപ വര്‍ണ്ണനയിലും വനമാലയും രത്നമാലയും അവിഭാജ്യഘടകമാണ്.
644. സീമാതീതവിഭൂതിമാന്ഃ – സീമയില്ലാത്ത വിഭൂതികമുള്ളവന്. സീമ എന്നതിന് അതിര് എന്നര്‍ത്ഥം. സീമാതീത-അതിരറ്റ. എത്രയെന്നു തിട്ടപ്പെടുത്താനാകാത്തവിധം ബൃഹത്തായ വിഭൂതി- ഐശ്വര്യം, ശക്തി, വലിപ്പം, ധനം, സൃഷ്ടി എന്നിങ്ങനെ വിവിധാര്ത്ഥങ്ങള് അതിരുകളില്ലാത്ത ഐശ്വര്യമാണു ഭഗവാന്റേത്. ശക്തിയും വലിപ്പവും ധനവും സൃഷ്ടി സാമര്‍ത്ഥ്യവുമൊക്കെ ഐശ്വര്യത്തിന്റെ ഭിന്നഭാവങ്ങളാണെന്നു പറയാം. മറ്റു ദേവന്മാരുടെ വിഭൂതികള്‍ക്കു പരിധികളുണ്ട്. ഗുരുവായൂരപ്പന്റെ വിഭൂതികള്‍ക്കു പരിധികളില്ല.
645. വാസിതഃ – സുഗന്ധം പൂശിയവന്. ഭഗവാന്റെ ശരീരത്തില്‍ പൂശിയ കുറിക്കൂട്ടിന്റെ വാസന സകല ലോകങ്ങളെയും ആകര്‍ഷിക്കുന്നതായി നാരായണീയം നൂറാം ദശകത്തിലെ ഏഴാം ശ്ലോകം ” അംഗേപഞ്ചാംഗരാഗൈരതിശയവികസത് സൗരഭാകൃഷ്ടലോകം” (ശരീരത്തില്‍ ചാര്‍ത്തിയ അഞ്ചു സുഗന്ധവസ്തുക്കള്‍ ചേര്‍ന്ന കളഭത്തിന്റെ വിസ്മയകരമായി വ്യാപിക്കുന്ന സൗരഭ്യത്താല്‍ സകല ലോകങ്ങളെയും ആകര്ഷിക്കുന്നവന്). എല്ലാ അമ്പലങ്ങളിലുമുള്ള വിഗ്രഹങ്ങളില്‍ ചാര്‍ത്തിയ കളഭംകൊണ്ടു സുഗന്ധിയായവന് എന്നും വ്യാഖ്യാനിക്കാം. പലരൂപത്തിലും നാമത്തിലും അറിയപ്പെടുന്ന വിഗ്രഹങ്ങളെല്ലാം ഒരേ ചൈതന്യത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണ്. എല്ലാ വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്ന കളഭവും സുഗന്ധിയാക്കുന്നത് ഗുരുവായൂരപ്പനെത്തന്നെ.
വാസിതഃ എന്ന പദത്തിന് വസ്ത്രംകൊണ്ട് അലങ്കരിക്കപ്പെട്ടവര്‍ എന്നും അര്‍ത്ഥം പറയാം. യശോദ മഞ്ഞച്ചേലയുടുപ്പിച്ച ബാലഗോപാലനെ ഈ നാമം ഓര്‍മ്മിപ്പിക്കും. പാര്പ്പിക്കപ്പെട്ടവന് എന്നും അര്‍ത്ഥം പറയാം. ഭക്തര്‍ തങ്ങളുടെ ഹൃദയത്തില്‍ ഭഗവാനെ കുടിയിരുത്തുകയും അവിടെനിന്നും പുറത്തുപോകാതെ സംരക്ഷിക്കുകയും ചെയ്യും.
646. വാസരാധീശഃ – കാലത്തിനു നാഥനായവന്, സൂര്യം. വാസരം എന്ന പദത്തിന് ദിവസമെന്നും പകലെന്നും അര്‍ത്ഥം. അര്ത്ഥവികാസംകൊണ്ട് കാലമെന്നും വ്യാഖ്യാനിക്കാം. ദിവസപതിയായ സൂര്യന്റെ രൂപത്തില്‍ കാലത്തെ നിയന്ത്രിക്കുന്നതിനാല്‍ ഗുരുവായൂരപ്പനു വാസരാധീശന്‍ എന്നു നാമം.
642. വാതഗാരനിവാസകഃ – വാതാഗാരത്തില് വസിക്കുന്നവന്. വാതാഗാരം വായുപുരം. ഇവിടെ ഗുരുവായൂര്‍ എന്നര്‍ത്ഥം. ഗുരുവിന്റെയും വായുവിന്റെയും ഊരാണല്ലോ ഗുരുവായൂര്‍. ഗുരുപുരമെന്നോ വായുപുരമെന്നോ പറയാം. അവിടെയുള്ള മഹാക്ഷേത്രത്തില്‍ പ്രതിഷ്ഠാമൂര്‍ത്തിയായി കുടികൊള്ളുന്നവന്.
വാതം വായുവാണ്. പഞ്ചഭൂതങ്ങളിലൊന്നായ വായു സര്‍വ പ്രപഞ്ചങ്ങളിലും വ്യാപിച്ചിരിക്കുന്നതുകൊണ്ട് പ്രപഞ്ചത്തെ വാതാഗാരമെന്നു പറയാം. പ്രപഞ്ചമായി വ്യാപിക്കുന്ന ചൈതന്യമായി ഭഗവാനെ സ്തുതിക്കുന്നതായും വ്യാഖ്യാനിക്കാം.
ഡോ. ബി.സി.ബാലകൃഷ്ണന്
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: