കൊച്ചി: കണ്ണൂര്‍ ജില്ലയില്‍ വീണ്ടും കൊലപാതകരാഷ്ട്രീയം ആരംഭിക്കുവാനുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ശ്രമങ്ങളെ ബിഎംഎസ് സംസ്ഥാന കമ്മറ്റി ശക്തമായി അപലപിച്ചു. ടാക്സി തൊഴിലാളിയായിരുന്ന സുരേഷിന്റെ കൊലപാതകം നടന്ന് ഒരാഴ്ചക്കുള്ളിലാണ് ആര്‍എസ്എസിന്റെ ജില്ലാ ശാരീരിക് പ്രമുഖ് മനോജിനെ മൃഗീയമായി കൊലപ്പെടുത്തിയത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടുകൂടി കേരളത്തിലും ദേശീയതലത്തിലും പ്രസക്തി നഷ്ടപ്പെടുകയും അണികള്‍ സംഘപ്രസ്ഥാനങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൊലപാതക രാഷ്ട്രീയത്തിലൂടെ തങ്ങളുടെ സ്വാധീനം നിലനിര്‍ത്താനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്.
സിപിഎം അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കണ്ണൂരിലെ ജയരാജന്മാരും സംസാരിക്കുന്നത് അക്രമത്തിന്റെ ഭാഷതന്നെയാണ്. സംഘപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുവാനും പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാനും ശ്രമിച്ചാല്‍ ജനാധിപത്യപരമായ രീതിയില്‍ നേരിടുമെന്നും കേരളത്തിലെ പൊതുസമൂഹം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഈ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കണമെന്നും ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ബിഎംഎസ് സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടന്നുവരുന്ന അഖിലേന്ത്യാ ഭാരവാഹികളുടെ യോഗം മനോജിന്റെ ദാരുണമായ കൊലപാതകത്തില്‍ പ്രതിഷേധിക്കുക
യും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: